കോഴിക്കോട്: ജൈവ കൃഷി, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഗോ പരിപാലനം, ജൈവ വൈവിദ്ധ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ കേരള സമൂഹം ഒറ്റക്കെട്ടായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വാര്‍ഷിക ബൈഠക്കില്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഈ മേഖലകളില്‍ മാതൃകാ പരമായ പ്രവര്‍ത്തനം നടത്താന്‍ സ്വയം സേവകര്‍ നേതൃപരമായ പങ്ക് വഹിക്കണം.
ഭക്ഷ്യ കാര്യത്തില്‍ സ്വയംപര്യാപ്തമായ കേരളം ഉപഭോക്തൃ സംസ്ഥാനമായി മാറി. കാടിനെ ദേവതയായി കണ്ട വനവാസികള്‍ കുടിയിറക്കപ്പെട്ടു. പുതു തലമുറ കൃഷിയില്‍ നിന്ന് പിന്മാറി. മണ്ണ് രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ച് മലീമസമായി. ശരീരം രോഗാതുരമായി. ആയിരക്കണക്കിന് സൂക്ഷ്മ ജീവികളുടെ വംശനാശം സംഭവിച്ചു. ഭൂമാഫിയകള്‍ കുന്നുകള്‍ നശിപ്പിച്ച് പരിസ്ഥിതിയുടെ താളം തെറ്റിച്ചു.
ഈ ദു:സ്ഥിതിയില്‍ നിന്ന് കരകേറാന്‍ കുന്നും കാവും മണ്ണും വെള്ളവും സംരക്ഷിച്ചുകൊണ്ടുള്ള പുതിയ മുന്നേറ്റമുണ്ടാവണം. നക്ഷത്ര വനങ്ങള്‍, നക്ഷത്ര വൃക്ഷ പരിപാലനം, അടുക്കളത്തോട്ടം, എന്നിവ വ്യാപകമാക്കണം. വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ധൂര്‍ത്തും ഒഴിവാക്കണം. പ്ലാസ്റ്റിക് മുക്ത ഗ്രാമം, പഞ്ചായത്ത്, വീട് എന്നിവ ലക്ഷ്യമാക്കണം.
വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്നേഹവും പാരിസ്ഥിതിക അവബോധവും വളര്‍ത്തണം. പരിസ്ഥിതി സംരക്ഷണം പാഠ്യ പദ്ധതിയുടെ ഭാഗമാകണം. ഭൂമി തരം മാറ്റുന്നതിനെതിരായ നിയങ്ങള്‍, വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ എന്നിവ അപാകതകള്‍ നീക്കി കര്‍ശനമായി നടപ്പാക്കണം. വീടിന് ഒരു ഗോവ്. നാടിന് ഒരു കാവ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങണം. ഹരിതകേരളം, സുന്ദരകേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി സമൂഹം മൂന്നേറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: