പത്തനാപുരം: സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുകയാണ് പട്ടാഴി വടക്കേക്കരയിലെ വില്ലേജ് ഓഫീസ് കെട്ടിടം. ഓഫീസിനുള്ളില്‍ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനം വരാന്തയിലായി. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ കടുവാത്തോട് ജംഗ്ഷനു സമീപത്തായി നിലനില്‍ക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടം സംരക്ഷിക്കാനും നടപടിയില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായി നില്‍ക്കുകയാണ് വില്ലേജ് ഓഫീസ്.
വിസ്തൃതമായ പഞ്ചായത്തിലെ 13 വാര്‍ഡുകളെ ഉള്‍പ്പെടുത്തിയായിരുന്ന വില്ലേജ് രൂപികരണം. റീ സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസേന നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. ആവശ്യക്കാര്‍ക്കും ജീവനക്കാര്‍ക്കും യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇവിടെയില്ല എന്നതാണ് സത്യാവസ്ഥ.
വിശ്രമസ്ഥലമോ മൂത്രപ്പുരയോ ഇതെവരെ ഒരുക്കിയിട്ടില്ല. രണ്ട് മുറികളുള്ള ഓഫീസില്‍ കൃത്യമായി ഫയല്‍ സൂക്ഷിക്കാന്‍ പോലും സംവിധാനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: