കുന്നത്തൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ആയുധനിയമപ്രകാരം കേസുള്ളതുമായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സഹിലിനെ പോലസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം ഉയര്‍ത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കും പോസ്റ്റര്‍ അടിച്ച പ്രസിനും എതിരെ നടപടി സ്വീകരിക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
പതാരത്ത് രണ്ടുമാസം മുമ്പ് സഹിലിന്റെ നേതൃത്വത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ആര്‍എസ്എസ് മണ്ഡല് കാര്യവാഹിനെ വധിക്കാന്‍ വരെ ശ്രമം നടന്നു. വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കമായിരുന്നു ഈ അക്രമണത്തിന് പിന്നില്‍. സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യവിവരപ്രകാരം പോലീസ് സഹില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആയുധനിരോധനനിയമപ്രകാരം ജാമ്യമില്ലാ കേസെടുക്കുകയും ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തില്‍ പ്രത്യേകം അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഒളിവിലാണെന്ന് പോലീസ് ഭാഷ്യം.
പതാരത്തെയും സമീപപ്രദേശങ്ങളിലെയും പള്ളി മദ്രസകളിലെയും നിത്യസന്ദര്‍ശകനാണ് ഇയാളെന്ന് പറയപ്പെടുന്നു. ഇയാളുടെ അറസ്റ്റ് വൈകിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചപ്പോഴാണ് ഭീഷണിയുമായി ശാസ്താംകോട്ട സിഐ രംഗത്തിറങ്ങിയത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ബിജെപി പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇത് പ്രിന്റ് ചെയ്ത പ്രസ് ഉടമയെയും സിഐ വിരട്ടി. കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് സിഐ മടങ്ങിയത്. സിഐയുടെ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: