ആകാശത്തില്‍ വിമാനത്തിലെത്തിയ ശ്രീ ശങ്കരന് ശ്രീരാമചന്ദ്രനോട് പറഞ്ഞു: ”ഹേ രഘുനാഥാ, അങ്ങയുടെ രാജ്യാഭിഷേകം കാണുന്നതിന് ഞാന്‍ അയോദ്ധ്യയില്‍ വരുന്നുണ്ട്. ഇപ്പോഴിതാ അങ്ങയുടെ പിതാവ് ദശരഥന് അങ്ങയെ കാണാനെത്തിയിരിക്കുന്നു. അദ്ദേഹത്തെ ദര്‍ശിക്കുക.” തന്റെ മുന്നില്‍ വിമാനത്തിലിരിക്കുന്ന ദശരഥനെ ശ്രീരാമന് ലക്ഷ്മണനോടൊത്ത് പാദത്തില്‍ ശിരസ്സുചേര്‍ത്ത് നമസ്കരിച്ചു. ദശരഥന് രാമനെ മാറോടണച്ചു പുണര്‍ന്നുകൊണ്ട് പറഞ്ഞു.
”കുഞ്ഞേ, നീയെന്നെ സംസാരരൂപമായ ദുഃഖസാഗരത്തിന്റെ മറുകര കടത്തി. ഹേ രാമ, സത്യം പറയട്ടെ നിന്നെ പിരിഞ്ഞിരിക്കുന്നതിനാല്‍ എനിക്കു സ്വര്‍ഗവും ഇഷ്ടപ്പെടുന്നില്ല. ദേവര്‍ഷിമാര്‍ നല്കുന്ന ബഹുമാനവും വലുതായിതോന്നുന്നില്ല. ലക്ഷ്മണനോടുകൂടിയ നിന്നെ ക്ഷേമത്തോടുകൂടിയിരിക്കുന്നതു കാണാനും ആശ്ലേഷിക്കാനും കഴിഞ്ഞതുകൊണ്ട് ഇപ്പോള്‍ മാത്രമാണ് എനിക്ക് ദുഃഖത്തില്‍ നിന്നും മോചനം ലഭിച്ചത്.
നീ സീതയോടും ലക്ഷ്മണനോടുംകൂടി പതിന്നാല് വര്‍ഷത്തെ വനവാസവും പ്രതിജ്ഞയും പൂര്‍ത്തിയാക്കിയിരിക്കുന്നു. നീയിനി അനുജനോടൊപ്പം നാടുവാണുകൊണ്ട് ദീര്‍ഘായുസ്സായിരിക്കട്ടെ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: