അമ്പലപ്പുഴ: കടല്‍
ക്ഷോഭ മേഖലയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് പരാതിക്കെട്ടഴിച്ച് മത്സ്യത്തൊഴിലാളികള്‍. ഇന്നലെ ഉച്ചയ്ക്ക് പുറക്കാട് പഴയങ്ങാടി ഭാഗത്ത് കടലാക്രമണമേഖല സന്ദര്‍ശിക്കവേയാണ് പ്രദേശവാസികള്‍ പരാതികളും തങ്ങളുടെ കഷ്ടപ്പാടുകളും കുമ്മനത്തോട് പങ്കുവച്ചത്. ഇക്കാലമത്രയും ഭരിച്ച ഇടതു വലതു മുന്നണികളുടെ വിവേചനമാണ് തങ്ങള്‍ക്ക് ഈ ഗതി വരുവാന്‍ കാരണമെന്നാണ് ഏറെയും പേര് അറിയിച്ചത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ജനവാസമേഖലയില്‍ പുലിമുട്ടു നിര്‍മ്മിക്കാതെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് പുറക്കാട് ഭാഗത്ത് പുലിമുട്ടു നിര്‍മ്മിച്ച് കോടികള്‍ നഷ്ടപ്പെടുത്തിയ കാര്യങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാരിനു മുമ്പുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാതെ നൂറുകണക്കിന് വീടുകള്‍ വച്ചു നല്കി കോടികള്‍ പാഴാക്കി. ഈ വീടുകളാണ് ദിനംപ്രതി കടലില്‍ തകരുന്നതെന്നും ഇവര്‍ പറഞ്ഞു.
പഞ്ചായത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്നേവരെ തയ്യറായിട്ടില്ല. തങ്ങളുടെ പ്രായമായ പെണ്മക്കളെയും വൃദ്ധരായ മാതാപിതാക്കളെയും രോഗികളായ ബന്ധുക്കളെയും സംരക്ഷിക്കാന്‍ കഴിയാത്ത ദയനീയ സ്ഥിതിയാണ് സ്ത്രീകളില്‍ പലരും ചൂണ്ടിക്കാട്ടിയത്.
പുനരധിവസിപ്പിക്കാന്‍ സാധിക്കുന്ന സ്ഥലം പഞ്ചായത്തിലുണ്ടായിട്ടും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. നിലവില്‍ പുറക്കാട് പഞ്ചായത്തിലെ ബിജെപി ഭരിക്കുന്ന പതിനെട്ടാം വാര്‍ഡിലാണ് കുമ്മനം സന്ദര്‍ശിച്ചത്. അടിയന്തരമായി ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കുമ്മനം രാജശേഖരന് പ്രദേശവാസികള്‍ക്ക് വാക്കു നല്‍കിയാണ് പിരിഞ്ഞത്.
ആര്‍എസ്എസ് വിഭാഗം സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ജില്ലാ ഭാരവാഹികളായ ഡി. അശ്വനീദേവ്, എം.വി. ഗോപകുമാര്‍, കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്, വി. ബാബുരാജ്, പി. ലിജു, ഡി. പ്രദീപ്, സംസ്ഥാന സമിതിയംഗങ്ങളായ ടി.കെ. അരവിന്ദാക്ഷന്, അഡ്വ. രഞ്ജിത് ശ്രീനിവാസ്, മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എം.കെ. പ്രദീപ്, ഡി. ഭുവനേശ്വരന്‍, ഗ്രാമപഞ്ചായത്തംഗം ബിന്ദുഷാജി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: