തൊടുപുഴ: നഗരസഭ യോഗത്തില്‍ രൂക്ഷമായ വാക്പോര്. നഗരസഭയില്‍ അനധികൃത കെട്ടിടനിര്‍മ്മാണം നടത്തിയവരില്‍ നിന്നും ചിലരെ ഒഴിവാക്കാന്‍ സിപിഎം കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സനെ വിളിച്ചതായി സഫിയ ജബ്ബാര്‍ കൗണ്‍സിലില്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അവസാനം യോഗം അവസാനിപ്പിച്ച് ചെയര്‍പേഴ്സന്റെ ഇറങ്ങിപ്പോക്കില്‍ കലാശിച്ചത്. ബഹളമയമായ കൗണ്‍സിലില്‍ കൗണ്‍സിലര്‍മാരെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായി. കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ തന്നെ ലീഗ് കൗണ്‍സിലര്‍ എഎം ഹാരീദ് വികാര നിര്‍ഭരനായി. നഗരസഭ കെട്ടിട നവീകരണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണം തന്നെ ലക്ഷ്യമാക്കിയാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൗണ്‍സിലില്‍ അറിയിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്കിയ കത്ത് കൗണ്‍സില്‍ പരിഗണിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മുന്‍ ചെയര്മാന് പണം എടുത്തിട്ടുള്ളതായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ആരോപണമുന്നയിച്ചവര്‍ അത് തെളിയിക്കട്ടെയെന്നും ഹാരീദ് വെല്ലുവിളിച്ചു. ഇതിനെ തുടര്‍ന്നാണ് ചെയര്പേഴ്സന് സഫിയ ജബ്ബാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഓഡിറ്റ് റിപ്പോര്‍ട്ട് ഇവിടുത്തെ ചില കൗണ്‍സിലര്‍മാരും, ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ വാ
ര്‍ത്ത മാധ്യമങ്ങളില്‍ വരുത്തി. ഇത്തരത്തില്‍ വാര്‍ത്ത വന്നതിനു പിന്നില്‍ ചില ഗൂഡലക്ഷ്യങ്ങളുണ്ട്. മുനിസിപ്പാലിറ്റിയിലെ 10 അനധികൃത കെട്ടിടങ്ങളില്‍ ചിലത് ഒഴിവാക്കണമെന്ന ശുപാര്‍ശയുമായി സിപിഎം കൗണ്‍സിലര്‍മാരായ ആര് ഹരിയും, ഷിനാംസും തന്നെ സമീപിച്ചുവെന്ന് ചെയര്‍പേഴ്സണും ആരോപണവുമായി രംഗത്തെത്തി. പീന്നീട് സിപിഎം കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം മുറുകി. ഈ സമയം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് എത്തിയ എല്‍ഡിഎഫ് കൗണ്‍സിലര്‍ റഷീദ് എംഎം ഹാരിദുമായുള്ള വാക് പോര് ഒന്നും കൂടി മുറുക്കി. തുടര്‍ന്ന് സംഭവത്തില്‍ ആര് ഹരി വിശദീകരണവുമായി രംഗത്തെത്തി. നഗരസഭ ജീവനക്കാര്‍ അനധികൃത നിര്‍മ്മാണം നടത്തിയ ചിലരില്‍ നിന്നും പണമീടാക്കുന്നുവെന്ന കാര്യമാണ് ചെയര്പേഴസനെ അറിയിച്ചതെന്നും ആരെയും ഒഴിവാക്കാന്‍ താന്‍ ശുപാര്ശയുമായെത്തിയിട്ടില്ലെന്നും ആര് ഹരി കൗണ്‍സിലിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ആര് ഹരിക്കെതിരെയുള്ള ആരോപണം ചെയര്പേഴ്സന് പിന്‍വലിച്ചു. പിന്നാലെ ബിജെപി – യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരന്റെ പേര് ആര് ഹരി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കൗണ്‍സില്‍ ബഹളമയമായി. തുടര്‍ന്ന ചെയര്‍പേഴസ്ന്‍ ചെയറില്‍ നിന്നും ഇറങ്ങിയാണ് ബഹളം നിയന്ത്രിച്ചത്. പിന്നിട് ആര് ഹരി ചെയര്‍പേഴ്സണ്‍ കാര്യങ്ങള്‍ പഠിച്ചിട്ട് സംസാരിക്കണമെന്നും പലകാര്യത്തിലും ചെയര്‍പേഴസന്‍ പറയുന്ന കാര്യങ്ങള്‍ കൗണ്‍സിലര്‍മാര്‍ക്ക് നാണക്കേടാണെന്നും ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് ചെയര്‍പേഴസണ്‍ ഇറങ്ങിപ്പോയത്. വൈസ്ചെയര്‍മാന്‍ സുധാകരന്‍നായര്‍ ഷിംനാസ് ആര് ഹരി. എഎം ഹാരീദ് എന്നിവര്‍ തമ്മിലും രൂക്ഷമായ വാക്പോരാണ് നടന്നത്. ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെ വരും ദിവസങ്ങളില്‍ കൗണ്സില്ച്ചേരാന് അനുവദിക്കുകയില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: