കോട്ടയം: ജനങ്ങളുടെ ജീവന് ഭീഷണിഉയര്ത്തിക്കൊണ്ട് സ്വകാര്യ വ്യക്തിയുടെ കീടനാശിനി ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നു. ചുങ്കം തേക്കുപാലത്തിന് സമീപത്തുള്ള പടിഞ്ഞാറേക്കര ഏജന്‍സീസ് വക കെട്ടിടത്തില്‍ കളരിക്കല്‍ ഏജന്‍സീസിന്റെ വളം കീടനാശിനി ഗോഡൗണാണ് ജനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. കുറേ നാളുകള്‍ക്ക് മുമ്പ് വരെ പടിഞ്ഞാറേക്കര ക്രാബ് റബ്ബര്‍ ഫാക്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ഇപ്പോള്‍ കീടനാശിനിയാണ് കൂടുതലായി സംഭരിക്കുന്നത്. കേടാകുന്നതും പൊട്ടിയൊലിക്കുന്നതുമായ കീടനാശിനിയുടെ പായ്ക്കറ്റുകള്‍ ഈ ഗോഡൗണിനുള്ളില്ത്തന്നെ മണ്ണിലേക്ക് കലര്‍ത്തുകയാണ് ചെയ്യുന്നത്. ഇതുമൂലം സമീപ സ്ഥലത്തെ ജലസ്രോതസുകള്‍ മലിനമാകുന്നതായി പരാതി ഉയരുന്നു. സമീപവാസിയായ പള്ളിപ്പുരയ്ക്കല് ബൈജുവിന്റെ കിണറ്റില്‍ കീടനാശിനി അടിഞ്ഞുകൂടി ജലം ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഇത്തരത്തില്‍ കീടനാശിനികള്‍ മൂലം ത്വക് രോഗങ്ങളും മറ്റും ബാധിച്ച് ഇവിടുത്തെ കയറ്റിറക്ക് ജോലിക്കാരും ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നില്ല. ഏജന്‍സി നേരിട്ടാണ് ഇപ്പോള്‍ കയറ്റിറക്ക് ജോലി ചെയ്യുന്നത്. പ്രദേശത്ത് ആറുപേര്‍ കാന്‍സര്‍ രോഗം ബാധിച്ചു മരിച്ചു. ആസ്തമ, ചൊറിച്ചില്‍, വയറ്റിളക്കം മുതലായ രോഗങ്ങള്‍മൂലം പലരും ദുരിതമനുഭവക്കുകയും ചെയ്യുന്നു. മഴക്കാലമായതോടുകൂടി കീടനാശിനികള്‍ മഴവെള്ളത്തിലൂടെ മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇതേക്കുറിച്ച് നാട്ടുകാര്‍ വകുപ്പുമന്ത്രിക്കും, ആരോഗ്യവകുപ്പിനും മറ്റധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും നാളിതുവരെ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ല. ജനവാസ കേന്ദ്രമായ ഈ ഭാഗത്തുനിന്നും ഈ സ്ഥാപനം മാറ്റണമെന്നാശ്യപ്പെട്ട് രാഷ്ട്രീയകക്ഷികളും പൊതുജനങ്ങളും സമരരംഗത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: