കുറവിലങ്ങാട്: വെമ്പള്ളിയില്‍ സ്വകാര്യബാങ്ക് തുറക്കാനെത്തിയ ഉടമകളുടെ മേല്‍ കുരുമുളക് സ്പ്രേചെയ്ത് പണമടങ്ങിയ ബാഗ് തട്ടിയകേസിലെ മുഖ്യപ്രതികള്‍ക്ക് ജില്ലസെഷന്സ്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണസംഘം ഹൈക്കോടതിയില്‍ അപ്പീല്നല്കി. കൊലക്കേസിലും നിരവധികുഴല്പ്പണക്കേസുകള് ഉള്‍പ്പെടെ 13 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കോട്ടയം കുമാരനല്ലൂര്സ്വദേശിയായ അരുണ്‍ഗോപനും കേസിലെരണ്ടാംപ്രതി അലി(മുഹമ്മദ് അഷറഫ്) എന്നിവര്‍ക്ക് കോട്ടയം പ്രന്സിപ്പല്ജില്ലകോടതിയാണ് മുന്‍കൂര്‍ജാമ്യം നല്‍കിയത്. ജാമ്യഹര്ജിപരിഗണിച്ചഘട്ടത്തില് പ്രതികള്ക്കെതിരെഹാജരാക്കിയിരുന്ന വിവിധകേസുകളുടെയഥാര്ത്ഥവിവരങ്ങള് കോടതിയെ ധരിപ്പിക്കാതിരുന്നതാണ് പ്രതികള്ക്കുമുന്കൂര്ജാമ്യം അനുവദിക്കാനിടയാക്കിയതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. മുന്കൂര്ജാമ്യംലഭിച്ച രണ്ടാം പ്രതി മുഹമ്മദ്അഷറഫ് (അലി)യെഇതിനിടെ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍ഡ്ചെയ്തു. മറ്റൊരുകേസില്‍ ശിക്ഷിക്കപ്പെട്ടിരുന്ന അലി കോടതിയില്ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. അരുണ്ഗോപന്റെ കണ്ണൂര്‍ജില്ലയിലെ ക്വട്ടേഷന്‍സംഘമാണ് 2016 മാര്‍ച്ച് 12 ന് വെമ്പള്ളിയിലെ കുരിശുംമൂട്ടില്ബാങ്കേഴ്സ് ഡയറക്ടര്‍മാരായ സഹോദങ്ങളെആക്രമിച്ച് പതിനായിരം രൂപയും ബാങ്ക്സേഫിന്റെ താക്കോല്‍ക്കൂട്ടവും കവര്‍ച്ചനടത്തിയത്.
എം.സി റോഡിലെവെമ്പള്ളിബാങ്ക്ശാഖതുറക്കാനെത്തിയ റെയ്ജണ്.കെ.റോബിന്( 28),സഹോദരന് ജെറിന്.കെറോബിന്(25) ആക്രമിച്ച് പണമടങ്ങിയബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. കവര്‍ച്ചയ്ക്കുശേഷം കളത്തൂര്‍ കോതനല്ലൂര്‍ റോഡിലൂടെ രക്ഷപെട്ട കാറിന്റെചിത്രങ്ങള് കോതനല്ലൂരിലെ ഒരുവ്യാപാരസ്ഥാപനത്തിന്റെ സിസിടിവിക്യാമറയില് ലഭിച്ചിരുന്നു. സമാനകേസുകളില്‍ പ്രതികളായിട്ടുള്ളചിലരുടെ ചിത്രങ്ങള്‍ ദൃക്സാക്ഷികളെ അന്വേഷണസംഘം കാണിച്ചതിനേത്തുടര്ന്നാണ് ക്വട്ടേഷന്സംഘത്തലവന് അരുണ്‍ഗോപനെ തിരിച്ചറിഞ്ഞത്.
കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ട കുമരകം സ്വദേശി അനിരുദ്ധന്(ശംഭു),പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ വേളൂര്‍ കാണക്കാരിയില്‍ കരുണ്‍ (23),തിരുവാതുക്കല്‍ ഉഷസില്‍ മിഥുന് (23) എന്നിവരെ നേരത്തപൊലിസ് അറസ്റ്റുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: