ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 213 ആയി. ഇരുനൂറിലേറെ പേര്‍ക്ക് പരിക്ക്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു ആക്രമണം. വ്യാപാര കേന്ദ്രങ്ങളിലേക്ക് സ്ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ ചാവേറുകള്‍ ഇടിച്ചുകയറ്റിയശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
ഐഎസിന്റെ പിടിയില്‍ നിന്ന് ഫലൂജ നഗരം സൈന്യം തിരിച്ചുപിടിച്ച് ഒരാഴ്ചക്കുള്ളില്‍ കിരാതമായ ഈ ആക്രമണം. ബാഗ്ദാദിലെ കരാടയിലാണ് ശനിയാഴ്ച രാത്രിയില്‍ സംഭവം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ദാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: