തിരുവനന്തപുരം: കടലാക്രമണത്തിന്റെ മറവില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന്റെ പേര് പറഞ്ഞ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 76 കോടി രൂപ നബാര്‍ഡില്‍ നിന്നും കടമെടുത്തതായും അതില്‍ വന്‍ അഴിമതി നടത്തിയതായും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ആരോപിച്ചു. ചെന്നൈ ഐഐടി എന്ന സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ടിന്റെ മറവിലാണ് കടല്‍ഭിത്തി നിര്‍മ്മാണം യഥേഷ്ടം തുടരുന്നത്. ഇറിഗേഷന്‍ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും കോണ്‍ട്രാക്ട് ലോബിയും അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ചില രാഷ്ട്രീയ നേതാക്കളും ചേര്‍ന്നാണ് മത്സ്യത്തൊഴിലാളികളുടെ പേര് പറഞ്ഞ് ഈ കൊള്ള നടത്തിവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും 52 കോടി കൂടി കടല്‍ഭിത്തിക്കുവേണ്ടി അനുവദിച്ചതായി അറിയുന്നു. ഉദ്യോഗസ്ഥരുടെ ഈ വന്‍ തട്ടിപ്പിനെക്കുറിച്ച് സമഗ്രമായൊരു അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫെഡറേഷന് ഭാരവാഹികളായ ആന്റോ ഏലിയാസ്, ടി. പീറ്റര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: