കോഴിക്കോട്: ഇരുപത് വര്‍ഷമായി തുടരുന്ന പീഡനത്തിന് വിരാമമായതായി പി.കെ. കുഞ്ഞാലിക്കുട്ടി. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പേരില്‍ തനിക്കെതിരെ നടന്ന കൊടിയ പീഡനത്തിന് വിരാമമായി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹരജി സുപ്രീംകോടതി തള്ളിയതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി തന്നെ മൂന്നു തവണ ഇതുമായി ബന്ധപ്പെട്ട കേസ് തള്ളിയതാണ്. വി.എസ്. അച്യുതാനന്ദന് മാത്രമല്ല, കേസിനു പിന്നില്‍ ചില തല്പരകക്ഷികള് വേറെയുണ്ടെന്നും അവരെ നന്നായറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ബന്ധപ്പെട്ട മതസംഘടനകളുമായി ചേര്‍ന്ന്് ശക്തമായ കൂട്ടായ്മയൊരുക്കും. ഏക സിവില്‍നിയമം മുസ്ലിംലീഗ് ശക്തിയായി എതിര്‍ക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: