തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബിജു രമേശുമായി ചേര്‍ന്ന് യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിജിലന്‍സ് എസ്പി ആര്. സുകേശിന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. സുകേശന് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജന് എഡിജിപി എസ്. ആനന്ദകൃഷ്ണന് റിപ്പോര്‍ട്ട് നല്കി.
മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് പറയാന്‍ സുകേശന് പ്രേരിപ്പിച്ചുവെന്ന് ബിജു രമേശ് ബാറുടമകളുടെ യോഗത്തില്‍ പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് എസ്പിക്കെതിരെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അന്നത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്നത്തെ വിജിലന്‍സ് ഡയറക്റ്റര്‍ എന്‍. ശങ്കര്‍ റെഡ്ഡി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
അന്വേഷണഘട്ടത്തില്‍ ബിജു രമേശും സുകേശനും തമ്മില്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍, ഇത് ഗൂഢാലോചനയ്ക്കുവേണ്ടിയാണെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ക്കോഴക്കേസില്‍ പുതിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ശക്തമായ നടപടികള്‍ക്ക് തുടക്കമിടുന്നതിനിടെ റിപ്പോര്‍ട്ട് എന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: