എഴുകോണ്‍: പാലംകോണം കോളനി നിവാസികള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബിജെപി പ്രക്ഷോഭത്തിന്. സംസ്ഥാന നേതാക്കള്‍ കോളനി സന്ദര്‍ശിക്കും. കുടിവെള്ളമില്ലങ്കിലും തലചായ്ക്കാന്‍ ഇടമില്ലങ്കിലും എപിഎല്‍ കാര്‍ഡുമായി റേഷന്‍പോലും വാങ്ങാന്‍ കഴിയാതെ നരകിക്കുന്ന ഇരുമ്പനങ്ങാട് പാലംകോണം കോളനിനിവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്ക് നീതി നേടികൊടുക്കാന്‍ ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കോളനി സന്ദര്‍ശിച്ച ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ് പറഞ്ഞു.
ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് മണ്ഡലം നേതാക്കള്‍ക്കൊപ്പം കോളനിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഓരോ വീടും സന്ദര്‍ശിച്ച സംഘം നിവാസികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. നേതാക്കള്‍ എത്തിയപ്പോഴേക്കും പലരും എപിഎല്‍ കാര്‍ഡുകളുമായി പരാതി പറയാനെത്തി. കോളനിയിലെ കുടിവള്ളപ്രശ്നം, വീട്, വൈദ്യുതി, വഴിസൗകര്യം എന്നീ വിഷയങ്ങളില്‍ നീതി നേടികൊടുക്കുവാന്‍ പ്രക്ഷോഭത്തിലൂടെയും നിയമപരമായും വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ജില്ലാപ്രസിഡന്റ് ഉറപ്പ് നല്കി.
ഇടതുപക്ഷത്തിന്റെ കപട ദളിത് പ്രേമത്തിന്റെ മുഖംമൂടിയാണ് ഇവിടെ തുറന്നുകാണിക്കപ്പെട്ടതെന്ന് ഗോപിനാഥ് പറഞ്ഞു. ദളിത് പ്രേമം പ്രസംഗത്തില്‍ പറയുകയും പ്രവൃത്തിയില്‍ അവര്‍ക്ക് അയിത്തം കല്പിക്കുകയും ചെയ്തതിന്റെ ഉദാഹരണമാണ് വര്‍ഷങ്ങളായി സിപിഎം പ്രസിഡന്റുമാര്‍ ഭരിക്കുന്ന വാര്‍ഡിലും പഞ്ചായത്തിലും ഈ അവസ്ഥയിലുള്ള ദളിത്ജനത. ഇവരുടെ അവസ്ഥ ചൂണ്ടികാട്ടി ജില്ലാകളക്ടര്‍, പട്ടികജാതി വകുപ്പ് മന്ത്രി, കേന്ദ്രമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കും. കൂലിപണിയെടുത്തും കശുവണ്ടി ഫാക്ടറിയില്‍ പോയും അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്ന പട്ടികജാതിക്കാരെ എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണം. തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ അടിയന്തിരമായി നല്കാന് സര്‍ക്കാര്‍ തയ്യാറാകണം.
സംഭവം സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടന്നും നേതാക്കള്‍ ഉടന്‍തന്നെ കോളനി സന്ദര്‍ശിക്കുമെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.അരുള്‍, മണ്ഡഡലം പ്രസിഡന്റ് കരീപ്ര വിജയകുമാര്‍, നേതാക്കളായ മനു, സാബു, സുജിത്ത്, പ്രസന്നന് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: