കൊട്ടാരക്കര: കൊട്ടാരക്കരയുടെ കുരുക്കഴിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും കൈകോര്‍ക്കുന്നു. 12 ഇന കര്‍മ്മ പരിപാടികള്‍ അടിയന്തിരമായി നടപ്പാക്കും. കൊട്ടാരക്കരക്കാര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ’ഭാഗങ്ങളില്‍ നിന്നുള്ള വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ പേടിസ്വപ്നമായ പട്ടണത്തിലെ ഗതാഗതകുരുക്കഴിക്കാന്‍ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങാന്‍ ഇന്നലെ കൂടിയ ട്രാഫിക് അവലോകനസമിതി യോഗത്തില്‍ തീരുമാനമായി.
വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടേയും ജനപ്രതിനിധികളുടേയും ട്രാഫിക് അവലോകന സമിതിയുടേയും സഹകരണത്തോടെ അവലോകനസമിതി അംഗീകരിച്ച 12 ഇന കര്‍മ്മപരിപാടികള്‍ അടിയന്തിരമായി നടപ്പാക്കും. കോളേജ് ജംഗ്ഷന്‍മുതല്‍ മെയിന്‍ പോസ്റ്റ് ഓഫീസ് വരെയുള്ള ഭാഗത്ത് മുംബൈ മാതൃകയില്‍ വണ്‍സൈഡ് പാര്‍ക്കിംഗ് നടപ്പാക്കണമെന്നതാണ് ആദ്യ നിര്‍ദ്ദേശം. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ വശങ്ങള് മാറ്റി പാര്‍ക്ക് ചെയ്യും. സ്ഥിരം പാര്‍ക്കിംഗ് മൂലം വ്യാപാരികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും ട്രാഫിക് തടസം ഒഴിവാക്കാനും ഇതിലൂടെ കഴിയും. മര്‍മ്മ പ്രധാനമായ 30 സ്ഥലങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് ടൗണിനെ ക്യാമറ കണ്ണിനുള്ളിലാക്കും. ഇതിനെ എസ്പി ഓഫിസുമായി ബന്ധിപ്പിക്കും. ആര്യാസ് മുതല്‍ ലോട്ടസ് വരെയുള്ള ഭാഗത്ത് പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിക്കും. ഓയൂര്‍ റോഡിലെ വണ്‍വേ കര്‍ശനമാക്കി പാര്‍ക്കിംഗ് നിരോധിക്കും. നടപ്പാതകള്‍ ഒഴിപ്പിച്ച് കാല്‍നടയാത്ര സുഗമമാക്കും. തിരക്കുള്ള സമയങ്ങളില്‍ ചരക്കിറക്കുന്നതും കയറ്റുന്നതും നിരോധിക്കും. ട്രാഫിക് നിയന്ത്രണത്തിന് വാര്ഡന്മാരെ കൂടാതെ സന്നദ്ധപ്രവര്‍ത്തകരെ കൂടി നിയമിക്കും. ഡ്രൈവര്‍മാരുടെ കാഴ്ചക്ക് തടസമായി നില്ക്കുന്ന ഫഌക്സുകള്‍ നീക്കം ചെയ്യും. ടിബി ജംഗ്ഷന് പോസ്റ്റ് ഓഫീസ് റോഡ് വണ്‍വേയാക്കും. ടാക്സി ആട്ടോ സ്റ്റാന്‍ഡുകള്‍ പുനക്രമീകരിക്കും. ബസ് വേ ഏര്‍പ്പെടുത്തും തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങളാണ് പോലീസിനുവേണ്ടി ട്രാഫിക് എസ്ഐ ജയചന്ദ്രന് അവതരിപ്പിച്ചത്. ഇത് നടപ്പിലാക്കാന്‍ സമിതി തീരുമാനിക്കുകയായിരുന്നു. കൂടാതെ സ്ഥിരമായി ഗതാഗതകുരുക്കൊഴിവാക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് നടപ്പാക്കാനും തീരുമാനമെടുത്തു. ബൈപാസോ റിംഗ്റോഡോ നിലവില്‍ വരുന്നതുവരെ ഉള്ള സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് നഗരത്തെ ഗതാഗതകുരുക്കില്‍ നിന്ന് മോചിപ്പിക്കണമെന്ന് എംഎല്‍എ അയിഷാപോറ്റി തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. അതിന് വിവിധ വകുപ്പുകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ഗണപതിക്ഷേത്ര റോഡിലേതുള്പ്പടെയുള്ള കയ്യേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കണം. അനുമതിയില്ലാതെ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന മത്സ്യവിപണനത്തിന് എതിരെ നടപടി വേണമെന്നും എംഎല്‍എ പറഞ്ഞു.
ടൗണ്പെര്മിറ്റുള്ള 450 ഓട്ടോറിക്ഷകള്‍ മാത്രമാണ് ഉള്ളതെന്നും ഇവക്ക് പ്രത്യേക നിറം നല്‍കണമെന്നും ജോയിന്റ് ആര്‍ടിഒ മഹേഷ് പറഞ്ഞു. വെളിയില്‍ നിന്നെത്തുന്ന ഓട്ടോകളാണ് നഗരത്തിലെ ഗതാഗതകുരുക്കിന് കാരണക്കാര്‍. അംഗീകൃതമായി നാല് സ്റ്റാന്‍ഡുകള്‍ മാത്രമെ നിലവിലുള്ളു. മറ്റുള്ളവയെ നിയന്ത്രിക്കണം. റയില്വേസ്റ്റേഷന് മുതല്‍ പഴയ കൊല്ലം-ചെങ്കോട്ട റോഡ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വണ്‍വേ റോഡാക്കണമെന്ന് എസ്.ആര്.രമേശ് ആവശ്യപ്പെട്ടു. ചന്തമുക്കില്‍ സിഗ്നല്‍ സംവിധാനം അപ്രായോഗികമാണെന്നും അനധികൃത ഓട്ടോസ്റ്റാന്ഡുകള്ക്കെതിരെ നടപടി വേണമെന്നും അമ്പലക്കര രമേശ് പറഞ്ഞു. ടൗണില്‍ നിന്നും ഒരു ബസ് സ്റ്റാന്റും ചന്തയും മാറ്റിസ്ഥാപിക്കണമെന്ന് താമരക്കുടി വിജയകുമാര്‍ ആവശ്യപ്പെട്ടു. ഫ്ളൈ ഓവര്‍ ഉള്‍പ്പടെ നഗരത്തിന്റ വികസനം 15 വര്‍ഷം മുന്നില്‍ കണ്ട് നടപ്പിലാക്കാന്‍ നാറ്റ്പാക്കിന്റെ സഹായത്തോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായെന്നും രണ്ട് മാസത്തിനകം വിശദമായി റിപ്പോര്‍ട്ട് ല’ിക്കുമെന്നും ടൗണ്‍പ്ലാനര്‍ അറിയിച്ചു. അടിയന്തിരമായി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചാണ് യോഗം അവസാനിച്ചത്. നഗരസഭാ ചെയര്‍മാര്‍ ഗീതാസുധാകരന്‍ അധ്യക്ഷയായിരുന്നു. റൂറല്‍ എസ്പി അജിതാബീഗം, വൈസ്ചെയര്‍മാന്‍ ഷാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, യൂണിയന്പ്രതിനിധകള്, വ്യാപാരിവ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: