കോഴിക്കോട് : മഴകൊണ്ട്, മലകണ്ട് നടക്കാം, വയനാടന്‍ ചുരം കയറി മഴയാത്രയില്‍ ചേര്‍ന്ന്- പ്രകൃതി സംരക്ഷണ ഏകോപനസമിതി സംഘടിപ്പിക്കുന്ന പതിനൊന്നാമത് മഴയാത്രയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രൊഫ. ടി. ശോഭീന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രകൃതി പഠനമഴയാത്രയില് 15 കിലോമീറ്റര്‍ ദൂരം നടന്ന് ഒമ്പത് ഹെയര്‍പിന്നുകള്‍ കടന്ന് യാത്ര വൈത്തിരിയില്‍ സമാപിക്കും.
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, വിദ്യാഭ്യാസ-വനം- പോലീസ് ആരോഗ്യവകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പി
ക്കുന്നത്.
ഇതിന്റെ ഭാഗമായി പരിസ്ഥിതി ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൈപ്പുസ്തകം പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ പ്രകാശനം ചെയ്തു. പ്രൊഫ. ടി. ശോഭീന്ദ്രന് ഏറ്റുവാങ്ങി. വാര്‍ത്താ സമ്മേളനത്തില്‍ എ. ശ്രീവല്സന്, പി. രമേഷ് ബാബു, സി.പി. കോയ, വി.കെ രാജന്‍നായര്‍ എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: