കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുളള റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍, അട്ടിയിട്ടിരിക്കുന്ന മരങ്ങള്‍, വകുപ്പിന്റെ അനുമതിയില്ലാതെ സ്ഥാപിച്ച സ്വകാര്യ കമ്പനികളുടെ കേബിളുകള്‍, കേബിള്‍ പോസ്റ്റുകള്‍, പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഫഌക്സുകള്‍ തുടങ്ങിയവ ജൂലൈ 10നകം നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം കോഴിക്കോട് സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് അവ നീക്കം ചെയ്ത് അതിനാവശ്യമായി വരുന്ന ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുകയും അവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: