മുംബൈ: സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സ്ഥിതി വഷളായി. ഒരാഴ്ചയ്ക്കുള്ളില്‍ അമ്പതോളം പൈലറ്റുമാരാണു രാജി സമര്‍പ്പിച്ചത്. ശമ്പള കുടിശിക വന്നതാണു പൈലറ്റുമാര്‍ എയര്‍ലൈന്‍സ് വിടാന്‍ കാരണം.
രാജിവച്ച പൈലറ്റുമാരില്‍ ഭൂരിഭാഗവും കിങ്ഫിഷറിന്റെ മുഖ്യ എതിരാളിയായ ഇന്ഗൊയില് ചേര്‍ന്നു. ഫെബ്രുവരി 14 നാണ് ഇവര്‍ രാജിസമര്‍പ്പിച്ചത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 350 പൈലറ്റുമാരാണു രാജി സമര്‍പ്പിച്ചത്. ഇതോടെ സര്‍വീസ് നടത്താന്‍ പൈലറ്റുമാരെ കിട്ടാത്ത അവസ്ഥയായി.
64 വിമാനങ്ങളാണു കമ്പനിക്കു സ്വന്തമായി ഉള്ളത്. ഇതില്‍ 16 എണ്ണമാണു സര്‍വീസ് നടത്തുന്നത്. മറ്റുള്ളവ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയിരിക്കുകയാണ്. എന്നാല്‍ പൈലറ്റുമാര്‍ ഇല്ലാതായതോടെ ഈ വിമാനങ്ങള്‍ പോലും സര്‍വീസ് നടത്താന്‍ സാധ്യതയില്ലാതായി.
തിങ്കളാഴ്ച മുതല്‍ അമ്പതോളം സര്‍വീസുകളാണ് കിങ്ഫിഷര്‍ റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: