പൊന്‍കുന്നം: നിലവിലുള്ള റാങ്ക് ലിസ്റ്റിന് ഒന്നര വര്‍ഷം കൂടി കാലാവധി അവശേഷിക്കുമ്പോള്‍ കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന് എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് പരീക്ഷ നടത്താന്‍ ഒരുങ്ങുന്നത് നിലവിലുള്ള റാങ്ക്ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. റാങ്ക് ലിസ്റ്റിന് 2018 മാര്‍ച്ച് 31 വരെ കാലാവധിയുള്ളപ്പോഴാണ് പിഎസ്സി വീണ്ടും പരീക്ഷ നടത്താന്‍ തയ്യാറെടുക്കുന്നത്.
എല്‍ഡിസി റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വര്‍ഷം. 2015 മാര്‍ച്ച് 31ന് ഇപ്പോഴത്തെ ലിസ്റ്റ് നിലവില്‍ വന്നത്. കാലാവധി അവസാനിക്കാന്‍ ഇനിയും ഒന്നര വര്‍ഷം കൂടി. നിലവിലെ റാങ്ക് ലിസ്റ്റില്‍ മിക്ക ജില്ലകളില്‍ നിന്നും 200ല്‍ താഴെ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. ഓരോ ജില്ലയിലും 1,500ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ പ്രധാന ലിസ്റ്റിലുണ്ട്. സപ്ലിമെന്ററി ലിസ്റ്റിലുള്ളവരുടെ എണ്ണം ഇതിനു പുറമേ.
അടുത്ത ഒന്നര വര്‍ഷത്തേക്ക് ഈ ലിസ്റ്റില്‍ നിയമനം നടത്തുന്നതിനുള്ള ഒഴിവുകള്‍ അതാതു ജില്ലകളില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ധൃതിപിടിച്ച് പുതിയ പരീക്ഷയ്ക്ക് ഒരുങ്ങുന്നത് നിലവിലുള്ള ലിസ്റ്റിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഉദ്യോഗാര്‍ഥികള്‍ ഭയപ്പെടുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ അന്ന് നിലവിലുണ്ടായിരുന്ന എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി നിരവധി തവണ നീട്ടി നല്‍കിയിരുന്നു.
പിഎസ്സിയുടെ ചരിത്രത്തില്‍ പ്രസിദ്ധികരിച്ച ലിസ്റ്റുകളില്‍ എറ്റവും വലുത് 56,000 പേര് അടങ്ങിയ കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടറുടെ ലിസ്റ്റ്. ഇതില്‍ നിന്ന് 9000-ല്‍ താഴെ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമാണ് നിയമനം നല്‍കിയത്. ഇപ്പോള്‍ പുതിയ എല്‍ഡി ക്ലാര്‍ക്ക് തസ്തികയ്ക്ക് പരീക്ഷ നടത്താന്‍ ഒരുങ്ങുന്നത് ഉദ്യോഗാര്‍ഥികളുടെ ഭാവി ചോദ്യം ചെയ്യുന്നതിനൊപ്പം സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടവും വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: