കൊച്ചി: എഫ്സിഐയിലെ കാഷ്വല്‍ ജീവനക്കാര്‍ പ്രധാനമന്ത്രിയ്ക്ക് ദയാഹര്‍ജി നല്കുന്നു. 10 വര്‍ഷമായി ഫുഡ് കോര്‍പ്പറേഷനില്‍ ഡസ്റ്റിങ് ഓപ്പറേറ്റര്‍മാരുടെ ജോലി ചെയ്യുന്നവരെ പരിഗണിക്കാതെ ക്ലാസ് ഫോര്‍ ജീവനക്കാരെ നേരിട്ട് നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണിത്.
10 വര്‍ഷം ഈ ജോലി ചെയ്തുവരുന്ന താത്കാലിക ജീവനക്കാരെ ഡസ്റ്റിങ് ഓപ്പറേറ്റര്‍മാരായി നിയമിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വിധിയുണ്ടായിരുന്നു. ഇത് അവഗണിച്ച് മാനേജ്മെന്റ് നിയമന നീക്കം നടത്തുന്നതിനെതിരേ ദയാഹര്‍ജി നല്‍കാനാണ് തീരുമാനം. തൃശൂര്‍ കെഎസ്ആര്‍ടിഇഎ ഹാളില്‍ നടന്ന എഫ്സിഐ കാഷ്വല്‍ വര്‍ക്കേഴ്സ് സംയുക്ത കൂട്ടായ്മയാണ് തീരുമാനമെടുത്തത്.
ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി. രാധാകൃഷ്ണന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. എഫ്സിഐ കാഷ്വല്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേന്ദ്ര ഭക്ഷ്യ വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്കി. എ. സമ്പത്ത് എംപി സന്ദേശം നല്കി. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സന്ദേശം വായിച്ചു.
എഫ്സിഐ കാഷ്വല്‍ ജീവനക്കാരെ ക്ലാസ് ഫോര്‍ ജീവനക്കാരായി നിയമിക്കണമെന്ന് കണ്വന്ഷന് പ്രമേയം പാസാക്കി. എഫ്സിഐ എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എഫ്സിഐ വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ഇ. എന്‍. പീതാംബരന് സ്വാഗതവും പി.കെ. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: