മൂവാറ്റുപുഴ: കേരള ലളിതകലാ അക്കാദമി 2013-14 വര്‍ഷത്തില്‍ പ്രഖ്യാപിച്ച യൂത്ത് ഫെലോഷിപ്പ് അവാര്‍ഡ് നിയമവിരുദ്ധമെന്നും അവാര്‍ഡ് നല്‍കിയിതിനു പിന്നില്‍ അഴിമതിയെന്നും ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.
കൊട്ടേക്കനാല്‍ കാര്യാപറമ്പില് കെ.എ. സതീഷ്കുമാറാണ് ഹര്ജിക്കാരന്. കേരള ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി ശ്രീമൂലനഗരം മോഹനന്, യൂത്ത് ഫെലോഷിപ്പ് നേടിയ സാജു തുരുത്തില്, സക്കീര്‍ ഹുസൈന് എന്നിവര്‍ എതിര്‍കക്ഷികള്‍.
കേരള ലളിതകലാ അക്കാദമിയുടെ നിയമാവലി പ്രകാരം ഓണററി ഫെലോഷിപ്പ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ പരമാവധി രണ്ട് പ്രഗത്ഭരായ ചിത്രക്കാരന്മാര്ക്ക് മാത്രമേ നല്കാന് സാധിക്കുകയുള്ളുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 2013-14 കലണ്ടര്‍ വര്‍ഷത്തില്‍ അക്കാദമി മൂന്ന് പേര്‍ക്ക് ഫെലോഷിപ്പ് നല്കി. പി.എസ്. കരുണാകരന്, സാജു തുരുത്തില്, സക്കീര്‍ ഹുസൈന് എന്നിവര്‍ക്കാണ് ഫെലോഷിപ്പ് നല്‍കിയത്.
ഇതില്‍ സാജു തുരുത്തിലിനും സക്കീര്‍ ഹുസൈനും നല്‍കിയത് യൂത്ത് ഫെലോഷിപ്പ് എന്ന പേരില്‍. ഇത് അക്കാദമിയുടെ നിയമാവലിയിലില്ലാത്തതാണെന്ന് ഹര്ജിക്കാരന് ആരോപിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്നും പറയുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ അനധികൃത നിയമനവുമായി ഫെലോഷിപ്പ് നല്‍കിയത് ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. ഹര്‍ജിയില്‍ 18-ന് വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: