മുംബൈ/ബെംഗളൂരു: ധാക്ക റസ്റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായത് ഭാരതീയരായ മുല്ലമാരെന്ന് കണ്ടെത്തല്‍. സൈന്യം വെടിവെച്ചുകൊന്ന ഭീകരരായ നിബ്രാസ് ഇസ്ലാം, റോഹന്‍ ഇംതിയാസ് എന്നിവര്‍ മുംബൈ സ്വദേശി മുസ്ലിം മത പണ്ഡിതന് സക്കീര്‍ നായിക്കിന്റേയും ബെംഗളൂരു സ്വദേശി മെഹ്ദി മസൂര്‍ ബിശ്വാസിന്റേയും ആശയങ്ങള്‍ നിരന്തരം പിന്തുടര്ന്നിരുന്നു. ഇതാണ് ഇവരെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബംഗ്ലാദേശ് പത്രമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഹ്ദി മസൂര്‍ ബിശ്വാസ് ജയില്‍ ശിക്ഷയനുഭവിക്കുന്നു. മലേഷ്യയില്‍ നിരോധിക്കപ്പെട്ട 16 ഇസ്ലാമിക പണ്ഡിതരിലൊരാളാണ് സാക്കീര്‍ നായിക്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് മലേഷ്യ, ബ്രിട്ടന്, കാനഡ രാജ്യങ്ങള്‍ നായിക്കിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നായിക്ക് പീസ് ടിവിയില്‍ നടത്തിയിരുന്ന മത പ്രസംഗപരിപാടിയിലൂടെയാണ് ബംഗ്ലാദേശില്‍ പ്രശസ്തനായത്. എല്ലാ മുസ്ലീമുകളും ഭീകരരാകണമെന്ന് ഇയാള്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. സാക്കിര്‍ നായിക്കിനെ ഉദ്ധരിച്ച് റോഹന്‍ ഇംതിയാസ് ഫേസ്ബുക്കിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതായി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നായിക് സൗദി അറേബ്യയില്‍ ഉമ്ര നിര്‍വ്വഹിക്കുന്നതിനു പോയിരിക്കുന്നു.
2014 ഡിസംബറിലാണ് ബിശ്വാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടായ ഷാമി വിറ്റ്നസ്സിന് നിരവധി അനുയായികളുണ്ട്. സിറിയയിലേക്ക് അതിര്‍ത്തി കടക്കുന്ന രീതിയും ഐഎസില്‍ ചേരേണ്ട രീതികളും അവിടത്തെ നടത്തിപ്പുകളേയും സംബന്ധിച്ച് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നതായി ഇയാള്‍ക്കെതിരെയുള്ള പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു നിരവധി ബ്ലോഗുകളും ഓണ്‍ലൈന്‍ പബ്ലിക്കേഷനുകളും ഇയാള്‍ നടത്തുന്നു. പാക്കിസ്ഥാന് വംശജനായ ബ്രീട്ടീഷ് പൗരന് അന്‍ജെം ചൗധരിയാണ് ഭീകരര്‍ക്ക് പ്രേരണ നല്കിയ മറ്റൊരു വ്യക്തി. നാല്പ്പത്തിയൊമ്പതുകാരനായ ഇയാള്‍ ഇംഗ്ലണ്ടിലെ ഭീകരവിരുദ്ധ നിയമത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന കുറ്റത്തില്‍ ഇപ്പോള്‍ ലണ്ടനില്‍ ജയിലില്‍.
2014 മുതലാണ് നിബ്രാസ് ഇസ്ലാം, നായിക്കിനേയും ബിസ്വാസിനേയും ട്വിറ്ററില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: