ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ബിനാമികളെ വച്ച് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. 2ജി, എയര്‍സെല്‍ മാക്സിസ്, ഇടപാടുകളില്‍ നികുതി വെട്ടിച്ച് അനധികൃതമായി പണം സമ്പാദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കാര്‍ത്തിയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു.
കാര്‍ത്തിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള രേഖകളും ഈയാഴ്ച തന്നെ ഹാജരാക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാര്‍ത്തിക്കെതിരെ ആദ്യമായാണ് ഈ കേസില്‍ നോട്ടീസ് അയയ്ക്കുന്നത്. എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ 26 ലക്ഷം രൂപയുടെ ക്രമക്കേട് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ധനമന്ത്രിയെന്ന നിലയില്‍ 2006 ലാണ് പി. ചിദംബരം എയര്‍സെല്ലിലെ മാക്സിസിന്റെ നിക്ഷേപത്തിന് അംഗീകാരം നല്‍കിയത.്
യുഎഇ, ദക്ഷിണാഫ്രിക്ക, തായ്ലന്‍ഡ്്, സിംഗപ്പുര്‍, ശ്രീലങ്ക, മലേഷ്യ, ബ്രിട്ടീഷ് വിര്‍ജീനിയ ദ്വീപ്, ഫ്രാന്‍സ്, യുഎസ്എ, സ്വിറ്റ്സര്‍ലന്റ്, ഗ്രീസ്, സ്പെയിന് എന്നിവിടങ്ങളിലായി നിരവധി ഇടപാടുകള്‍ കാര്‍ത്തി നടത്തിയയായി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ്് ,വാസന് ഐ കെയര്‍ എന്നീ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: