കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വ്യാപകമാകുന്ന ഡിഫ്ത്തീരിയ നിയന്ത്രിക്കാന്‍ റാപ്പിഡ് റസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. ഒരു ഇഎന്‍ടി സ്പെഷലിസ്റ്റും എസി മെക്കാനിക്കും ഉള്‍പ്പെടെ 23 പേര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിസയ്ക്കെത്തിയ സാഹചര്യത്തിലാണ് ഇന്നലെ അടിയന്തര യോഗം ചേര്‍ന്നത്.
ജില്ലയില്‍ വ്യാപക ബോധവല്‍ക്കരണത്തിനും സൗജന്യ വാക്സിന് വിതരണത്തിനും സംവിധാനങ്ങള്‍ ഒരുക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.പി. ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമായി. ഡിഫ്ത്തീരിയ വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സൗജന്യവാക്സിന് നല്‍കുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി.ശശിധരന് പറഞ്ഞു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഐഎംഎ, ഐഎപി, പ്രൈവറ്റ് ഡോക്ടര്‍മാര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും.
കോഴിക്കോട് ജില്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 23 പേര്‍ക്കാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചു.
ഒളവണ്ണ, ചൂലൂര്‍, കുന്നമംഗലം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണയിലെ ഇഎന്‍ടി സ്പെഷലിസ്റ്റ് ഡോ. ഷാദിയ, കുന്നമംഗലം സ്വദേശി നീതു എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചുമ, പനി എന്നിവ പിടിപെട്ടാല്‍ തൊണ്ടയില്‍ കാണുന്ന വെളുത്തപാടാണ് ഡിഫ്ത്തീരിയ രോഗലക്ഷണം. പ്രതിരോധവാക്സിനെടുക്കുകയാണ് രോഗം പടരാതിരിക്കാനുള്ള മാര്‍ഗമെന്നും രോഗിയുടെ സമീപത്തെ നൂറു വീട്ടുകാരെ പരിശോധനയ്ക്കു വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുഴുവന്‍ പേര്‍ക്കും ടി.ഡി വാക്സിന് നല്‍കും. ഡിഎംഒ, ആര്.എല്‍ സരിത, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സി.സോമന്, ഡബ്ല്യൂഎച്ച്ഒ പ്രതിനിധി ഡോ.ശ്രീനാഥ് വിവിധ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: