മട്ടന്നൂര്‍: മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രദേശത്തിന് സമീപത്തെ കൃഷിയിടങ്ങളും വീടുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന് മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്കി. കൈതേരി, എളമ്പാറ, ആനക്കുനി, പുതുക്കുടി, കല്ലേരിക്കര, കാര-പേരാവൂര്‍ എന്നിവിടങ്ങളിലെ 150ഓളം ഏക്കര്‍ വരുന്ന കൃഷിയിടങ്ങളും, വയലുകളും പൂര്‍ണ്ണമായും ചെളിയും മണ്ണും കല്ലും നിറഞ്ഞ് കൃഷിക്ക് ഉപയോഗയോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്.
കാലവര്‍ഷം കനത്തതോടെ വിമാനത്താവള പദ്ധ തി പ്രദേശത്ത് നിന്ന് ഒഴുകിവരുന്ന കല്ലും മണ്ണും ചെളിയും മൂലം കീഴല്ലൂര്‍ പഞ്ചായത്തിലെ നാല് പ്രധാനപ്പെട്ട തോടുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞ് നികന്ന നിലയിലാണ്. ഇക്കാരണത്താല്‍ വെള്ളം വയലുകളിലൂടെയാണ് ഒഴുകുന്നത്.
കൃഷിയിടങ്ങളിലെ നിരവധി കുളങ്ങളും തോടുകളും മണ്ണനിറഞ്ഞ് നികത്തപ്പെട്ടു. മഴയ്ക്ക് മുമ്പ് കൃഷിസ്ഥലം സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഡ്രയിനേജ് നിര്‍മ്മിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും കിയാലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കൈത്തോടുകള്‍ നിര്‍മ്മിക്കാത്തതാണ് വയലുകള്‍ നശിക്കുവാന്‍ കാരണമെന്നും നിവേദനത്തില്‍ പറയുന്നു. പദ്ധതി പ്രദേശത്തെ നിരന്തരമായ സ്ഫോടനം കാരണം പഞ്ചായത്തിലെ അറുനൂറില്‍ പരം വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു.
മഴശക്തിപാപ്രിക്കുന്നതോടെ വീടുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും വീണ്ടും നാശം വിതയ്ക്കുമെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാരെന്നും ഈ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. പദ്ധതി പ്രദേശത്തിന് ചുറ്റുമുള്ള ചെളി കയറിയ വയലുകള്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനും കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും ജനപ്രതിനിധികളും സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നിവേദനം നല്കാന് തീരുമാനമായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിഷയം ഉന്നയിച്ചുകൊണ്ട് കല്ലേരിക്കര, പാറപ്പൊയില്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ റോഡ് ഉപരോധിച്ചിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ഇ.പി.ജയരാജന് എംഎല്‍എ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇടതുമുന്നണി അധികാരത്തിലെത്തുകയും എംഎല്‍എ മന്ത്രിയായിട്ടും പ്രശ്നപരിഹാരത്തിന് ശ്രമം നടത്താത്തത് നാട്ടുകാരില്‍ കൂടുതല്‍ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന് നടത്തിയ കുത്തിയിരിപ്പ് നാടകം വോട്ട്തട്ടാനുള്ള അടവ് മാത്രമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ ഇപ്പോള്‍ പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: