തലശ്ശേരി: റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന അധ്യാപികയെ തടഞ്ഞുനിര്‍ത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രിച്ചുവെന്ന കേസിലെ പ്രതി തമിഴ്നാട് സേലം വാളപ്പാടി ഗന്ധി നഗറിലെ എ.സെല്‍വരാജിനെ (34) തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് 7 വര്‍ഷം തടവിനും 30000 രൂപ പിഴയടക്കാനും വിധിച്ചു. കുയ്യാലക്കടുത്ത വിദ്യാലയത്തില്‍ നിന്നും ക്ലാസ് കഴിഞ്ഞ് തൊട്ടടുത്ത റെയില്‍ പാതയുടെ അരികിലൂടെ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്ന കണ്ണൂര്‍ കിഴുന്ന കുറ്റിക്കകം സ്വദേശിനിയായ അധ്യാപികയെ പീഡിപ്പിക്കാന്ശ്രമിച്ചുവെന്നായിരുന്നു കേസ്. 2011 സപ്തംബര്‍ 20ന് വൈകുന്നേരമാണ് സംഭവം. അധ്യാപികയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ പ്രതി ശെല്‍വരാജ് കുയ്യാലിപ്പുഴയിലേക്ക് ചാടി മറുകരയിലെത്തിയെങ്കിലും നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: