ന്യൂദല്‍ഹി: കര്‍ഷകര്‍ക്കുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പ ഒരു ലക്ഷത്തില്‍ നിന്നും മൂന്നു ലക്ഷമാക്കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നാലു ശതമാനം പലിശ നിരക്കിലാണ് തുക കര്‍ഷകര്‍ക്ക് ലഭിക്കുക. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 18,276 കോടി രൂപ വകയിരുത്താനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഒന്‍പതു ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന മൂന്നു ലക്ഷം രൂപ വായ്പയുടെ അഞ്ചു ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ബാക്കി 4 ശതമാനം മാത്രം കര്‍ഷകര്‍ അടച്ചാല്‍ മതി. 2016-17 വര്‍ഷത്തേക്കാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വരള്ച്ചാബാധിതരായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് കേന്ദ്ര പ്രഖ്യാപനം.
പദ്ധതി നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്ന 18,276 കോടി രൂപയാണ് കര്‍ഷകരുടെ പലിശ സബ്സിഡിയായി ബാങ്കുകള്‍ക്ക് നല്‍കുന്നത്. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് ഹ്രസ്വകാല കാര്‍ഷികവായ്പ മൂന്നുലക്ഷമായി ഉയര്‍ത്തിയത്.
പ്രകൃതിക്ഷോഭത്തില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് പലിശ ധനസഹായമായി 2 ശതമാനവും കേന്ദ്രം നല്‍കും. ഒരു വര്‍ഷത്തിനകം വായ്പ തിരിച്ചടച്ചില്ലെങ്കിലും രണ്ടു ശതമാനം പലിശ സര്‍ക്കാര്‍ അടയ്ക്കും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, നബാര്‍ഡ് എന്നിവ വഴി ഹ്രസ്വകാല വിളവായ്പകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും.
രാജ്യത്തു രാസവളം വില പതിനഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി കുറച്ചതിനു പുറമെയാണിത്. വില കുറയുന്നതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 4,500 കോടി രൂപയുടെ ലാഭമുണ്ടാകും. രാസവളം ഉത്പാദനച്ചെലവില്‍ രാജ്യാന്തരതലത്തിലുണ്ടായ കുറവിന്റെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം വളം കമ്പനികള്‍ അംഗീകരിക്കുകയായിരുന്നു.
പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോള്‍ കാര്‍ഷിക വായ്പകളില്‍ ഉദാര സമീപനം വേണമെന്നു വാണിജ്യ ബാങ്കുകളോട് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. വായ്പാ കാലാവധി നീട്ടുന്നതിനൊപ്പം, കുടിശികയുള്ള വായ്പകളില്‍ പിഴപ്പലിശ ചുമത്താന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വരള്‍ച്ച, വെള്ളപ്പൊക്കം, കീടബാധ, ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, ചുഴലിക്കാറ്റ് എന്നിവയുള്‍പ്പെടെ 12 തരം പ്രകൃതി ക്ഷോഭങ്ങള്‍ മൂലം കൃഷിക്കും കൃഷിഭൂമിക്കുമുണ്ടാകുന്ന നഷ്ടങ്ങളാണ് കണക്കിലെടുക്കുക.
കുടിശികയില്ലാത്ത ഹ്രസ്വകാല വായ്പകളെല്ലാം പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പുനഃക്രമീകരിക്കാം. പുനഃക്രമീകരിക്കുന്ന ഹ്രസ്വകാല വായ്പയുടെ അടച്ചുതീര്‍ക്കല്‍ കാലാവധി തീരുമാനിക്കുമ്പോള്‍ പ്രകൃതി ക്ഷോഭത്തിന്റെ തീവ്രതയും തവണയും നാശനഷ്ടങ്ങളും കണക്കിലെടുക്കണം. കൃഷി നഷ്ടം 33 മുതല്‍ 50 ശതമാനം വരെയെങ്കില്‍ അടച്ചുതീര്‍ക്കല്‍ കാലാവധി രണ്ടു വര്‍ഷത്തേക്കു നീട്ടാം.
കൃഷി നഷ്ടം 50 ശതമാനത്തില്‍ കൂടുതലെങ്കില്‍ കാലാവധി അഞ്ചു വര്‍ഷം വരെ നീട്ടാം. ദീര്‍ഘകാല വായ്പയെടുത്തവരുടെ കൃഷിക്കു മാത്രം നാശമുള്ളപ്പോള്, തിരിച്ചടവു കാലാവധി ഒരുവര്‍ഷം വരെ നീട്ടാം. ദീര്‍ഘകാല വായ്പയെടുത്തവരും കൃഷിക്കൊപ്പം ഭൂമിക്കും മറ്റും നാശനഷ്ടമുണ്ടെങ്കില്‍ പരമാവധി അഞ്ചു വര്‍ഷംവരെ കാലാവധി നീട്ടാം.
പുനഃക്രമീകരിക്കുന്ന വായ്പകളെ നിഷ്ക്രിയ ആസ്തിയായല്ല, പുതിയ ബാധ്യതകളായി കണക്കാക്കണം. വായ്പകള്‍ പുനഃക്രമീകരിക്കാനുള്ള നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഈടുവച്ചിട്ടുള്ള സംഗതി നശിച്ചുപോകുന്ന സാഹചര്യങ്ങളില്‍, പുതിയ ഈടില്ലെന്ന കാരണത്താല്‍ വായ്പ നിഷേധിക്കരുത്. ഭൂമിയാണ് ഈടുവയ്ക്കുന്നതെങ്കില് പ്രമാണം ഇല്ലാത്തപ്പോള്‍ റവന്യു വകുപ്പു നല്കുന്ന രേഖ അംഗീകരിച്ച് വായ്പ നല്‍കണം. തുടങ്ങിയ നിര്ദ്ദേശങ്ങളാണ്് റിസര്‍വ് ബാങ്ക് നല്കിയിരിക്കുന്നത്്
പ്രതികരിക്കാൻ ഇവിടെ എഴുതുക: