ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായത്തിലും പകരം ഡോക്ടര്‍മാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 11 ന് വൈകുന്നേരം 4 മണിക്ക് ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്തു സായാഹ്ന ധര്‍ണ്ണ നടക്കും. ബിജെപി ജില്ലാ അധ്യക്ഷന്‍ സത്യപ്രകാശ് ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് കെ.ശിവശങ്കരന് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ജയപ്രകാശ് കീഴൂര്‍, അജയകുമാര്‍ നടുവനാട്, കൗണ്‍സിലര്‍മാരായ പി.എം.രവീന്ദ്രന്, സത്യന് കൊമ്മേരി, പി.രഘു, മണ്ഡലം സെക്രട്ടറി എന്‍.വി.ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ് ഇവിടെ ഉണ്ടായിരുന്ന 10 ഡോക്ടര്‍മാറില്‍ 5 പേരെ സ്ഥലം മാറ്റിയത്. പതിനാലു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഇപ്പോള്‍ അഞ്ചു ഡോക്ടര്‍മാര്‍ മാത്രമേ സേവനത്തിനുള്ളൂ. അതില്‍ തന്നെ ചില ഡോക്ടര്‍മാര്‍ക്ക് മറ്റു ചില സെന്ററുകളിലെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. മഴക്കാലം തുടങ്ങിയതോടെ ദിവസം അറുനൂറോളം രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. രണ്ടു മാസത്തിലേറെയായി അവധിയിലായിരുന്ന ആശുപത്രി സൂപ്രണ്ട് തിരികെ പ്രവേശിച്ചെങ്കിലും ഡോക്ടര്‍ ഒപിയില്‍ ഇരിക്കാറില്ല. രാവിലെ എത്തുന്ന രോഗികള്‍ക്ക് ചികിത്സകിട്ടണമെങ്കില് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ പല രോഗികളും ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും സാധാരണക്കാരന്റെ ആശ്വാസ കേന്ദ്രമായ ഇരിട്ടി താലൂക്ക് ആശുപത്രിയെ അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഇപ്പോള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: