മലപ്പുറം: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം സഹോദരപുത്രനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. പാണക്കാട് സ്വദേശി പനങ്ങാട്ട് വീട്ടില്‍ മുഹമ്മദ്(52)ആണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രില്‍ 17-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്തിന്റെ പേരില്‍ മുഹമ്മദും കൂട്ടുപ്രതിയും അനിയനുമായ കുഞ്ഞുമുഹമ്മദും സ്വന്തം ജേഷ്ഠനുമായി നിരന്തരം വഴക്കിലായിരുന്നു. സംഭവ ദിവസം ഇരുപ്രതികളും ചേര്‍ന്ന് ജേഷ്ഠനെ മര്‍ദ്ദിക്കുകയും അടിയേറ്റ് ബോധംകെട്ടു വീണ ഇദ്ദേഹത്തെ രക്ഷിക്കാന്‍ വന്ന മകനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ രണ്ട് പ്രതികളും ഒളിവില്‍ പോയി. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. പ്രതികളുടെയും ബന്ധുകളുടെയും വീടുകളും മറ്റും പോലീസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഒന്നാംപ്രതി മുഹമ്മദ് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. പാണക്കാടെത്തിയ പോലീസ് വീടിന്റെ തട്ടിന്‍പുറം അകത്ത് നിന്നുംപൂട്ടി ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കേസില്‍ രണ്ടാംപ്രതി കുഞ്ഞുമുഹമ്മദിനെ പിടികൂടാനുണ്ട്. എസ്ഐമാരായ റിച്ചാര്‍ഡ് വര്‍ഗീസ്, എം.ദേവി, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ഫിറോസ് ഖാന്, എസ്.എ.മുഹമ്മദ് ശാക്കിര്‍, എന്‍.എം.അബ്ദുള്ള ബാബു, ടി.നിസാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: