ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി സ്ഫോടനക്കേസില്‍ എന്‍.ഐ.എ ഒരാളെ അറസ്റ്റ് ചെയ്തു. കശ്മീര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി വസിം അക്രത്തിനെയാണു കിഷ്ത് വറില് വച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരുന്നു.
2011 സെപ്റ്റംബര്‍ ഏഴിനുണ്ടായ ഡല്‍ഹി ഹൈക്കോടതി സ്ഫോടനത്തില്‍ 15 പേരാണു കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയും ഹിസ്ബുള്‍ മുജാഹിദ്ദിന്‍ കമാന്‍ഡറുമായ ജഹാംഗീറിനു മൊബൈല്‍ സിംകാര്‍ഡ് നല്‍കിയത് ഇയാളാണെന്നു കണ്ടെത്തി. ഇയാളുടെ ബന്ധുക്കള്‍ക്കു പോലീസ് നോട്ടിസയച്ചു. ഇയാളില്‍ നിന്നു ലഭിച്ച ഫോണ്‍നമ്പറുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
അതേസമയം കേസിലെ മറ്റൊരു പ്രതി ജുനൈദ് അക്രം മാലിക്കിനു വേണ്ടി കിഷ്ത് വറില് വ്യാപക തെരച്ചില്‍ തുടരുന്നു. ഇയാളെയും സഹായികളായ ഷക്കീര്‍ ഹുസാന്, അമീര്‍ അലി ഖാന് എന്നിവരെയും കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: