കോഴിക്കോട്: ജില്ലയില്‍ ഓട്ടോറിക്ഷകളിലും കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളിലും സ്കൂള്‍ ബസ്സുകളിലും അനുവദിച്ചതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ ഇത് നിരീക്ഷിക്കാന്‍ ആര്.ടി.ഒ ഫ്ളൈയിംഗ് സ്ക്വാഡിന് രൂപം നല്കി. ഇതിനു പുറമെ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സി.ജെ. പോള്‍സണ്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ഇക്കാര്യത്തില്‍ രക്ഷിതാക്കളുടേയും സ്കൂള്‍ അധികൃതരുടേയും പൊതുജനങ്ങളുടേയും ശ്രദ്ധ അനിവാര്യമാണ്.
സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്നതും അവരോട് അപമര്യാദയോടെ പെരുമാറുന്നതും ശ്രദ്ധയില്‍പ്പെട്ടതായും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമലംഘനങ്ങ ശ്രദ്ധയില്‍പ്പെട്ടാല്‍ 82817876090 എന്ന നമ്പറില്‍ അറിയിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: