കൊച്ചി: പ്രവാചകന്റെ മുടിയല്ല,, വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ആ വാക്കുകള്‍ അനുസരിക്കാനും പ്രാവര്‍ത്തികമാക്കാനാണ് മതപണ്ഡിതന്മാര് ശ്രമിക്കേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
മുടിയായാലും നഖമായാലും മുറിച്ചു കളഞ്ഞാല്‍ രണ്ടും മാലിന്യ (ബോഡി വേസ്റ്റു)മാണ്. അങ്ങനെ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിന് തങ്ങള്‍ എതിരല്ലെന്നും പിണറായി പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ തിരുകേശ വിവാദത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകന്റെ മുടി കത്തുമെന്നു പറയുന്നതു മതവിരുദ്ധമല്ല. പ്രവാചകന്റെ വാക്കുകള്‍ അനുസരിക്കാനും നടപ്പാക്കാനുമാണു വിശ്വാസികള്‍ ശ്രമിക്കേണ്ടത്. മതപരമായ കാര്യങ്ങളില്‍ ഇടപെടണമെന്ന് സി.പി.എമ്മിന് നിര്‍ബന്ധമില്ല. ഇത്തരം കാര്യങ്ങളില്‍ സി.പി.എം ഇടപെട്ടിട്ടുമില്ല. പ്രവാചകന്റെ വാക്കുകള്‍ നടപ്പാക്കപ്പെടുന്നുണ്ടോയെന്ന എന്നതു സംബന്ധിച്ച കാര്യത്തിലേക്കൊന്നും താന്‍ കടക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
“മുടി ആരുടേതായാലും കത്തിച്ചാല്‍ കത്തുമെന്നു നമുക്കറിയാം. എന്നാല്‍ മുടി കത്തില്ലെന്നാണ് ഒരു കൂട്ടരുടെ അവകാശ വാദം’ എന്നു വടകരയില്‍ നടന്ന സെമിനാറില്‍ പിണറായി പറഞ്ഞതാണു വിവാദമായത്. രാഷ്ട്രീയക്കാര്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നായിരുന്നു ഇതിനു കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നല്കിയ മറുപടി.
പാമോയില്‍ കേസില്‍ സര്‍ക്കാര്‍ ജഡ്ജിയെ അപമാനിച്ചുവെന്നും പിണറായി വിജയന് പറഞ്ഞു. കര്‍ഷകരില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനുളള നടപടി യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: