ന്യുദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷന് ബെഞ്ച് പുന:സംഘടിപ്പിച്ചു. നിലവിലെ ബെഞ്ചില്‍ നിന്ന് ജസ്റ്റിസുമാരായ കുര്യന് ജോസഫിനെയും ഗോപാല ഗൗഡയെയും മാറ്റി. പകരം ജസ്റ്റിസ് ആര്. ഭാനുമതി, ജസ്റ്റിസ് സി. നാഗപ്പന് എന്നിവരെ ഉള്‍പ്പെടുത്തി.
കേസില്‍ ഹര്‍ജിക്കാരായ ദേവസ്വം ബോര്‍ഡിന്റെ വാദം നേരത്തെ പുര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദമാണ് ഇനി നടക്കേണ്ടത്. അതേസമയം, ബെഞ്ചില്‍ മാറ്റം വന്ന സാഹചര്യത്തില്‍ വാദം ആദ്യം മുതല്‍ തുടങ്ങേണ്ടിവരുമോ എന്ന് വ്യക്തമല്ല.
ജസ്റ്റിസ് ദീപക് മിശ്ര തന്നെയായിരിക്കും ഡിവിഷന് ബെഞ്ചിന്റെ അധ്യക്ഷന്‍. സാധാരണ ഗതിയില്‍ അന്തിമ വാദം കേള്‍ക്കുന്ന ബെഞ്ചില്‍ മറ്റം വരുത്താറില്ല. ബെഞ്ച് പുനസംഘടിപ്പിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: