ലണ്ടന്‍: 2003ലെ ഇറാഖ് ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. തന്റെ കാലത്തെടുത്ത ഏറ്റവും വേദനയേറിയ തീരുമാനമായിരുന്നു ഇറാഖ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനെതിരെ നിന്നയാളാണ് സദ്ദാം ഹുസൈനെന്ന് വിശ്വസിക്കുന്നില്ലെന്നും സദ്ദാം ഹുസൈന്റെ കാലത്ത് രാസായുധം ഉപയോഗിച്ചിരുന്നെന്നും ബ്ലയർ പറഞ്ഞു. സദ്ദാം ഹുസൈന് ഗള്‍ഫ് മേഖലയിലെ സമാധാനം നശിപ്പിച്ചയാളാണ്. 1981ല്‍ അണു ബോംബുണ്ടാക്കാനുള്ള സദ്ദാമിന്റെ ശ്രമം ഇസ്രയേലിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തില്‍ ഇറാഖ് രാസായുധം ഉപയോഗിച്ചിരുന്നെന്നും കുവൈറ്റിനെ ആക്രമിച്ച സദ്ദാം ഇറാഖികളെപ്പോലും കൊന്നയാളാണെന്നും ബ്ലയര്‍ പറഞ്ഞു.
ഇറാഖ് അധിനിവേശത്തെ കുറിച്ച് അന്വേഷിച്ച ജോണ്‍ ഷില്‍ കോട്ട് ടോ കമീഷന് ബ്ലെയറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വിട്ടതിന് പിന്നലെയാണ് ബ്ലെയറിന്റെ പ്രസ്താവന.
അതിനിടെ ബ്ലെയറിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട ബന്ധുക്കള്‍ രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഷില്‍കോട്ട് റിപ്പോര്‍ട്ടിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുദ്ധം തെറ്റായിരുന്നെന്ന് തുറന്നു പറഞ്ഞാണ് താൻ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെ നേരിട്ടതെന്നും ഒബാമ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: