കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെയുള്ള പരാതി അനേ്വഷിക്കാന്‍ കുണ്ടറ എസ്ഐയെ ചുമതലപ്പെടുത്തിയ കൊട്ടാരക്കര ഡിവൈഎസ്പിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാറിന്റെ വിമര്‍ശനം. കുണ്ടറ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ മകളെ കിഴക്കേകല്ലട സ്വദേശിനിയുടെ മകന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മകനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കിഴക്കേകല്ലട സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2016 ജനുവരി 13 നായിരുന്നു സംഭവം. പോലീസുദേ്യാഗസ്ഥന്റെ ഭാര്യ നല്കിയ പരാതിയിലാണ് കമ്മീഷനില്‍ പരാതി നല്കിയ വനിതയുടെ മകനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്ന് കുണ്ടറ ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു. പരാതിക്കാരിയുടെ മകനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായുള്ള ആരോപണം തെറ്റാണെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ കുണ്ടറ പോലീസിനെതിരെയുള്ള പരാതി അതേ സ്റ്റേഷനിലെ എസ്ഐയെ കൊണ്ട് അനേ്വഷിപ്പിച്ചത് സ്വാഭാവികനീതിക്ക് നിരക്കുന്നതല്ലെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് പരാതിക്കാരിയുടെ മകന് ചികിത്സ തേടിയിട്ടുണ്ടെന്ന് കമ്മീഷന് കണ്ടെത്തി. കൊട്ടാരക്കര ഡിവൈഎസ്പി പരാതിക്കാരിയെയും മകനെയും നേരില്‍ കണ്ട് അനേ്വഷണം നടത്തി ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: