മാനന്തവാടി : മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് മാനന്തവാടിയില്‍ രണ്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത. മാനന്തവാടി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ പരാജയം യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസ്സിലും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായിരുന്ന മാനന്തവാടി മണ്ഡലത്തില്‍ ജയലക്ഷ്മിക്കേറ്റ പരാജയം കോണ്‍ഗ്രസ്സില്‍ തന്നെ കാലുവാരല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നായിരുന്നു യുഡിഎഫ് വിലയിരുത്തിയിരുന്നത്. സംസ്ഥാനതലത്തില്‍ തന്നെ കോണ്ഗ്രസ്സിനെറ്റ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക ഉപസമിതികലള്ക്ക് രൂപം നല്‍കിയിരുന്നു. ജയലക്ഷ്മിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി ഭാരവാഹികളായ വി.എ.നാരായണന്, കെ.പി.അനില്‍കുമാര്‍, വി.വി.പ്രകാശ് എന്നിവരടങ്ങിയ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി കഴിഞ്ഞ മാസം 25ന് കല്‍പ്പറ്റ ഡിസിസി ഓഫീസില്‍വെച്ച് നടത്തിയ തെളിവെടുപ്പില്‍ കെപിസിസി അംഗവും ഡിസിസി ജനല്സെക്രട്ടറിയും ഒപ്പിട്ട പരാതി സ്ഥാനാര്‍ത്ഥിയായിരുന്ന ജയലക്ഷ്മി പരാജയ കാരണം അക്കമിട്ട് നിരത്തി ഉപസമിതിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്സ് മാനന്തവാടി പനമരം ബ്ലോക്ക് പ്രസിഡന്റുമാരോട് പരാജയത്തിന്റെ കാരണത്തെക്കുറിച്ച് വിശദീകരണം തേടണമെന്ന് ഉപസമിതി കെപിസിസിയോട് ശുപാര്‍ശ ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്ത് കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ചെയ്തിലെന്നാണ് ജയലക്ഷ്മിയുടെ പരാതി. ശുപാര്‍ശ അടുത്ത് ചേരുന്ന കെപിസിസി പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: