വിഷുവിന് വിഷരഹിത പച്ചക്കറി എന്ന് പറഞ്ഞ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കൃഷി നടത്തി. പറമ്പ് കിളക്കാന്‍ തൊഴിലുറപ്പുകാരുടെ സംഘം, 100 ആള് ജോലി ‘അതായത് സുമാര്‍ 23000 രൂപ’ പിന്നെ വിത്തും വളവും പഞ്ചായത്തു വക അത്യാവശ്യം പ്ലാസ്റ്ററിക് കയര്‍, ചില്ലറ സാധനങ്ങള്‍ 2000 രൂപ. നനയ്ക്കലും ബാക്കി കാര്യങ്ങളും ശ്രമദാനം. അവസാനം വിളവ് കിട്ടി. ഉദ്ദേശം 5000 രൂപയുടേത്.
നമ്മുടെ ഉല്പാദനക്ഷമത ഊഹിക്കാമല്ലോ? ഇതാണ് നമ്മുടെ നാടിന്റെ ഗതി. ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ല. എല്ലാം പരസ്യത്തിനു വേണ്ടി മാത്രം. സര്‍ക്കാര്‍ ഫണ്ട് ദൂര്ത്തടിപ്പിക്കാന് ആര്‍ക്കും ഒരു മടിയുമില്ല. ഇനിയും വരുന്നു ഓണത്തിന് വിഷരഹിത പച്ചക്കറി. ദയവുചെയ്ത് മന്ത്രി, പഞ്ചായത്തിലെ ഇങ്ങനെയുള്ള സംരംഭങ്ങള്‍ ഓഡിറ്റ് ചെയ്താല്‍ കൊള്ളാം.
കുഞ്ഞിപ്പറമ്പത്ത് പ്രഭാകരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: