ന്യൂദല്‍ഹി: പുതിയ ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയ്ക്കെരെ ഐക്യജനതാദള്‍ എംപി അലി അന്‍വര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. സ്മൃതി ഇറാനിയെ ടെക്സ്റ്റെല്‍ മന്ത്രിയാക്കിയതേതായാലും നല്ലകാര്യം. അവര്‍ക്ക് ശരീരം മറയ്ക്കാന്‍ അത് ഉപകരിക്കുമല്ലോ എന്നായിരുന്നു ഒരു വാര്‍ത്താചാനലിനു നല്കിയ അഭിമുഖത്തില്‍ അലി അന്‍വറിന്റെ ഞെട്ടിക്കുന്ന പരാമര്‍ശം.
താന്‍ ഇന്നേ വരെ കേട്ടതില്‍ വെച്ചേറ്റവും മോശമായ പരാമര്‍ശമെന്നാണ് പുതിയ മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിലാണ് സ്മൃതി ഇറാനിയെ മാനവിഭവശേഷി മന്ത്രിസ്ഥാനത്തു നിന്നും ടെക്സ്റ്റൈല്‍ വകുപ്പിലേക്ക് മാറ്റിയത്. മുമ്പ് ദക്ഷിണ ഭാരതത്തിലെ സ്ത്രീകളെക്കുറിച്ച് ജനതാദള്‍ നേതാവ് ശരത് യാദവ് മോശമായി പരാമര്ശിച്ചതിനെതിരെ സ്മൃതി ഇറാനി ശക്തമായി പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: