കോഴിക്കോട്: അംഗനവാടി, വര്‍ക്കര്‍ ഹെല്‍പ്പര്‍ എന്നിവര്‍ക്ക് വര്‍ധിപ്പിച്ച വേതനം നല്കാന് സര്‍ക്കാറിന്റെ കൈയില്‍ പണമില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വര്‍ക്കര്‍മാര്‍ക്ക് 10000 രൂപയായും ഹെല്‍പ്പര്‍മാര്‍ക്ക് 7000 രൂപയായുമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വേതനം വര്‍ധിപ്പിച്ചത്. വര്‍ദ്ധിപ്പിച്ച വേതനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കണമെന്നാണ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഭാരിച്ച ഈ തുക കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്ക്കാവില്ല.
കേരളത്തിന് മാത്രമായി ഇക്കാര്യത്തില്‍ കൂടുതല്‍ തുക അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രമന്ത്രി മനേകഗാന്ധി പറഞ്ഞത്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഒാണറേറിയം കുടിശ്ശിക കൊടുത്തുതീര്‍ക്കാനാവില്ല. സാമ്പത്തികനിലയനുസരിച്ച് കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ ശ്രമിക്കും മന്ത്രി പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: