മുംബൈ: മുംബൈ സ്വദേശിയായ സക്കീര്‍ നായിക് എന്ന മൗലവിയായിരുന്നു ബംഗ്ലാദേശിലെ ഭീകരര്‍ക്ക് പ്രചോദനമായത്. നിരവധി വിദേശ രാജ്യങ്ങളില്‍ വിലക്കുള്ള ഇയാള്‍ വെറുപ്പിന്റെ സന്ദേശമാണ് അണികള്‍ക്ക് പകര്‍ന്നു നല്‍കിയത്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനാണ് ഇയാള്‍.
20 പേരുടെ കഴുത്തറുത്ത ഭീകരരില്‍ ഒരാളായ രോഹന് ഇംതിയാസ് തന്റെ ഫേസ് ബുക്ക് സന്ദേശങ്ങളില്‍ എല്ലാം സക്കീറിന്റെ വാക്കുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. മറ്റു മതങ്ങളെ വെറുക്കാന്‍ പറയുന്ന സക്കീറിന് ബ്രിട്ടനിലും കാനഡയിലും വിലക്കുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിലും ഇയാള്‍ക്ക് പ്രവേശനമില്ല. മലേഷ്യ 16 ഇസ്ലാം മതപണ്ഡിതര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവരില്‍ ഒരാള്‍ ഇയാളാണ്. തന്റെ പ്രസംഗങ്ങളില്‍ മുസ്ലിങ്ങള്‍ എല്ലാവരും ഭീകരരാകണമെന്നാണ് ഇയാളുടെ ആഹ്വാനം. ഇത്തരമൊരാഹ്വാനം നിരന്തരം നല്കുന്ന കൊടും ഭീകരനെയാണ് ദ്വിഗ്വിജയ് സമാധാനത്തിന്റെ ദൂതനെന്ന് വിളിച്ചത്.
51 കാരനായ സക്കീര്‍ ഇപ്പോള്‍ മെക്കയ്ക്ക് പോയിരിക്കുകയാണ്. ഇയാളുടെ സ്വന്തം പീസ് ടിവിയില്‍ സമാധാനം പ്രസംഗിക്കും. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇതുവഴി പ്രചരിപ്പിക്കുന്നത് അസ്വസ്ഥതയാണ്. പാശ്ചാത്യ ശൈലിയില്‍ സ്യൂട്ടാണ് ധരിക്കുന്നത്. ഒപ്പം തുര്‍ക്കിത്തൊപ്പിയും. നല്ല ഇംഗ്ലീഷാണ് ഇയാള്‍ സുഗമമായി സംസാരിക്കുന്നത്. പക്ഷെ പ്രസംഗം യുവാക്കളെ വൈകാരികമായി ഇളക്കിക്കളയും.
ഇയാളുടെ വാക്കുകള്‍ വര്‍ഗീയ കലാപത്തിന് ഇടയാക്കുമെന്നുകണ്ട് 2012 മുതല്‍ മുംബൈ പോലീസ് ഇയാളുടെ പ്രസംഗങ്ങള്‍ വിലക്കിയിരുന്നു. ഒസാമയെ ഭീകരനെന്ന് വിളിക്കാന്‍ വിസമ്മതിച്ച ഇയാള്‍ക്ക് 2010 മുതല്‍ ബ്രിട്ടനില്‍ വിലക്കുണ്ട്. സ്വന്തം മതത്തില്‍ നിന്നു പോലും ഇയാള്‍ക്കു നേരെ ശബ്ദമുയരുന്നുണ്ട്. ഇയാള്‍ക്ക് എതിരെ 2009ല്‍ ചില മൗലവിമാര്‍ മുംബൈ പോലീസിന് പരാതി നല്‍കിയിരുന്നു. ഷിയാകള്‍ക്ക് എതിരെ മോശമായി പറഞ്ഞെന്നായിരുന്നു പരാതി.
ഇതര മതങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് പ്രസംഗിക്കുന്നയാളാണ് സക്കീര്‍. ഇത് സ്വീകാര്യമല്ല. ഒരു മൗലവി പറഞ്ഞു. ഇയാള്‍ ഡോക്ടറാണ്. പക്ഷെ ചികില്‍സക്ക് പോയിട്ടില്ല. പകരം മതപ്രസംഗങ്ങളിലാണ് ശ്രദ്ധ. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് തുടങ്ങി രാത്രിയും പകലും ഒരുപോലെ പ്രഭാഷണങ്ങള്‍ നടത്തി. ചെറുപ്പക്കാരായിരുന്നു ശ്രോതാക്കള്‍. പിന്നീട് ഇയാള്‍ ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങി.
ഇയാള്‍ വളര്‍ന്നു, ഒപ്പം വിഷം ചീറ്റുന്ന പ്രസംഗങ്ങളും. വെറുപ്പും വിദേ്വഷവും കുത്തിനിറച്ച പ്രസംഗങ്ങള്‍ക്ക് കേള്‍വിക്കാര്‍ ഏറിയേറി വന്നു. മറ്റു മതക്കാരെ അവഹേളിച്ചും അധിക്ഷേപിച്ചും ഉള്ള പ്രസംഗങ്ങള്‍ക്ക് ഫണ്ട് ഒഴുകി വന്നു.
2013ല്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടതിനെത്തുടര്ന്ന് ഇയാള്‍ക്ക് എതിരെ പന്ത്രണ്ടിലേറെ പോലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം എന്‍ഐഎയും ഭീകരവിരുദ്ധ സ്ക്വാഡും എത്തി ഇയാളുടെ പ്രസംഗങ്ങളുടെ കഴിയുന്നത്ര വീഡിയോ ശേഖരിച്ചുതുടങ്ങി. രണ്ടു മാസം മുന്‍പ് ഇയാള്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. അവിടെയും നിരവധി പ്രസംഗങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: