തിരുവില്വാമല: ശാപമോക്ഷവും കാത്ത് തിരുവില്വാമല ബസ് സ്റ്റാന്റ്. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ മുറവിളിക്ക് ശേഷമാണ് അമ്പലത്തിനടുത്ത് ബസ്സ് സ്റ്റാന്റ് നിര്‍മ്മിച്ചത്. പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുത്തു. പണികഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അതിന്റെ ഉദ്ഘാടനവും നടന്നത്. എന്നാല്‍ ബസ് സ്റ്റാന്റ് നിര്‍മ്മിച്ചതല്ലാതെ ബസ്സുകളൊന്നും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ആര്‍ക്കും വേണ്ടാത്ത രീതിയിലായിരുന്നു ബസ് സ്റ്റാന്റ്. പിന്നീട് ഇത് സംബന്ധിച്ച പരാതി ഉയര്‍ന്നപ്പോള്‍ ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയിറങ്ങണം എന്ന് ആര്‍ടിഒയുടെ ഒരു ഉത്തരവും വന്നു. എന്നാല്‍ ഈ ഉത്തരവിന് ബസ്സുകള്‍ പുല്ലുവിലപോലും കല്പിച്ചില്ല. ഒന്നോ രണ്ടോ ബസ്സുകള്‍ മാത്രം ഏതാനു ദിവസം സ്റ്റാന്റില്‍ കയറിയിറങ്ങിയതല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല. ഇപ്പോള്‍ സ്റ്റാന്റ് ഉപയോഗശൂന്യമായി കിടക്കുകയാണ്. ദേവസ്വം ഏറ്റെടുത്ത് പാര്‍ക്കിങ്ങ് ഗ്രൗണ്ട് ആക്കണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. രാമായണ മാസം തുടങ്ങാനിരിക്കെ ഭക്തര്‍ക്ക് ഇതേറെ സൗകര്യമായിരിക്കും. ക്ഷേത്രദര്‍ശനത്തിന് ഉപകരിക്കുന്ന രീതിയില്‍ ബസ്സുകള്‍ അമ്പലം സ്റ്റാന്റില്‍ കയറിയിറങ്ങാനുള്ള നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: