ചാരുംമൂട്: ആഡംബര കാറിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘം കാര്‍ ഉപേക്ഷിച്ചു രക്ഷപെട്ടു. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലം പരവൂര്‍ സ്വദേശിനി ആനന്ദവല്ലി (52) ന്റെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം താമരക്കുളം ബസ് സ്റ്റാന്റിനു സമീപമായിരുന്നു സംഭവം.
താമരക്കുളത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ആനന്ദവല്ലി. റോഡിന്റെ വശത്തുകൂടി നടന്നു വരവെ കാറിലെത്തിയ സംഘം വീട്ടമ്മയെ ആക്രമിക്കുകയും മാല മോഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം വച്ചതു കാരണം മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടു.
സ്ഥലത്തെത്തിയ നൂറനാട് പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കസ്റ്റഡിയിലെടുത്ത കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ പ്രതികളില്‍ രണ്ടുപേരായ താമരക്കുളം നാലുമുക്ക് സ്വദേശികളായ ഷംനാഥ്, ഷാനു എന്നിവരെ തിരിച്ചറിഞ്ഞു. ഷാനു വെട്ടുകേസിലെ പ്രതിയാണ്. മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: