അരൂര്‍: കഞ്ചാവ് മയക്കുമരുന്ന് വില്‍പ്പന കേസിലെ പ്രതി അരൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തി. അരൂര്‍ പഞ്ചായത്ത് ചന്തിരൂര്‍ തറയില്ക്കളം രഞ്ജിത് (32) ആണ് സ്റ്റേഷനു മുന്നില്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നിനാണ് രഞ്ജിത് ഉള്‍പ്പടെ നാല് പേര് കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പന നടത്തിയതിനിടെ പോലീസ് പിടികൂടിയത്. പൊതുപ്രവര്‍ത്തകനെന്ന പേരില്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി ഇതിന്റെ മറവിലാണ് രഞ്ജിത് മയക്കു മരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കോടഹിയില് ഹാജരാക്കിയ നാലു പേരെയും റിമാന്റു ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചു. രഞ്ജിത് പോലീസ് സ്റ്റേഷനിലെ പാറാവുകാരന്റെ മുന്നിലെത്തി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പൊതു പ്രവര്‍ത്തകനായ തന്നെ ജനമദ്ധ്യത്തില്‍ പോലീസ് അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. പോലീസ് ഇടപെട്ടതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഏറെ നേരത്തെ മല്‍പിടുത്തത്തിലൂടെയാണ് ഇയാടെ പോലീസ് കീഴടക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിനെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: