ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജാശുപത്രി പരിസരത്തുള്ള മെഡിക്കല്‍ കോളേജ് ബസ്റ്റാന്റിലെ മാലിന്യകൂമ്പാരം ജെസിബി ഉപയോഗിച്ചു നീക്കം ചെയ്തു. രോഗികളുള്‍പ്പെടെ ദിവസേന നൂറുകണക്കിനു യാത്രക്കര്‍ എത്തിച്ചേരുന്ന ഇവിടുത്തെ ദുരിതത്തെക്കുറിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സ്റ്റാന്റിന്റെ തെക്കുപടിഞ്ഞാറെ മൂലയിലായിരുന്നു കച്ചവടക്കാര്‍ ഉള്‍പ്പെടെ മാലിന്യം നിക്ഷേപിച്ചിരുന്നത്. ജൈവപ്ലാസ്റ്റിക് മാലിന്യങ്ങള്‍ മഴക്കാലമായതോടെ ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുര്‍ഗന്ധം പരന്നിട്ടും അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ല. ഈച്ചയും കൊതുകും പെരുകി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സ്ഥിതിവരെ എത്തിയിരുന്നു. ഇടനാഴിയുടെ ഈ മാലിന്യകൂമ്പാരത്തിനു തീയിടുകയും പ്ലാസ്റ്റിക് കത്തുമ്പോഴുള്ള ദുര്‍ഗന്ധവും പതിവായിരുന്നു. പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരുവ് പാലിക്കാന്‍പോലും പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ല. ഇതിനു സമീപമുള്ള കംഫര്‍ട്ട് സ്റ്റേഷനിലേക്ക് മലിനജലം ചവിട്ടാതെ പോകുവാന്‍ കഴിയില്ല. ഇതിനെതിരെ പൊതുജനങ്ങള്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഈ മാലിന്യകൂമ്പാരമാണ് ജെസിബി ഉപയോഗിച്ച് വാരിമാറ്റിയത്. വീണ്ടും ഇവിടെ മാലിന്യം വലിച്ചെറിയാതെ ഉറവിടങ്ങളില്‍നിന്നും സംഭരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് ആര്‍പ്പൂക്കര പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: