എരുമേലി: ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മ്മിച്ച എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണത്തിലെ അപകത മൂലം വീണ്ടും മലിന ജലമൊഴുകുന്നതായി പരാതി.
രണ്ടു മാസം മുന്‍പാണ് 18 ലക്ഷത്തോളം രൂപ ചിലവഴിച്ച് ബസ് സ്റ്റാന്റ് നവീകരിച്ചത്. ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനു പുറകുവശത്തുകൂടി ജലമൊഴുകിപ്പോകാനുള്ള ഓട നിര്‍മ്മാണം, ബസ്സ്റ്റാന്റ് കോണ്‍ക്രീറ്റിംഗ് എന്നിവയായിരുന്നു നിര്മ്മാണത്തിലുള്പ്പെട്ടിരുന്നത്. എന്നാല്‍ ബസ് സ്റ്റാന്സ്റ്റിന് പുറകില്‍ ഓട നിര്‍മ്മിച്ചുവെങ്കിലും വെള്ളമൊഴുകിപ്പോകാനുള്ള സൗകര്യമില്ലാത്തതാണ് ഇപ്പോഴത്തെ ദുര്‍ഗന്ധത്തിന് വഴിയൊരുക്കിയത്. പാറക്കെട്ട് നിറഞ്ഞ ബസ്സ്റ്റാന്റില് നീരൊഴുക്ക് വര്‍ദ്ധിച്ചതും, ബസുകള്‍ക്ക് പിന്നില്‍ നിന്നും മൂത്രമൊഴിക്കുന്നതുമാണ് ദുരിതത്തിന് വഴിയൊരിക്കിയിരിക്കുന്നത്.
മഴക്കാലമായതോടെ ഓടയിലും, ബസ് സ്റ്റാന്റിനകത്തും മലിനജലം കെട്ടികിടക്കുന്നത് കൊതുകുകളുടെ വര്‍ദ്ധനക്ക് കാരണമായെന്നും യാത്രക്കാര്‍ പറയുന്നു. പഞ്ചായത്തില്‍ മഴക്കാല രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണന്നും, ഇക്കാര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തിരമായി ഇടപെടമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: