ചാലക്കുടി: സെറ്റ് നമ്പര്‍ ലോട്ടറി തട്ടിപ്പില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് നഷ്ടമാകുന്നത് വന്‍ തുകകള്‍.സെയിം നമ്പര്‍ എന്ന പേരിലാണ് ഈ ടിക്കറ്റുകള്‍ അറിയപ്പെടുന്നത്.പത്ത് സീരിയസിലായി ഇറങ്ങുന്ന ടിക്കറ്റിന്റെ അവസാനത്തെ നാലക്കം വരുന്ന ടിക്കറ്റുകള്‍ സെറ്റായി തിരിച്ചാണ് വില്‍പ്പനകള്‍ നടത്തുന്നത്.അഞ്ച്,പത്ത് ടിക്കറ്റുകള്‍ ഇങ്ങനെ സെയിം നമ്പറില്‍ എടുക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.
അടിക്കുകയാണെങ്കില്‍ സമ്മാന തുക കൂടുതല്‍ ലഭിക്കുമെന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകം.എന്നാല്‍ ഭുരിപക്ഷം പേരും സമ്മാനം ലഭിക്കാതെ വരുന്നവരാണ്.ജില്ലാ കേന്ദ്രങ്ങളിലെ പ്രധാന ഏജന്‍സി കൂടുതല്‍ ടിക്കറ്റുകള്‍ സമ്പാദിച്ച് ദിനം പ്രതി കോടികളാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്.
ദിവസ കൂലിക്കും,മറ്റു കൂലിവേലക്കും പോകുന്നവരുമാണ് ഈ ടിക്കറ്റുകള്‍ എടുക്കുന്നവരില്‍ ഏറിയ പേരും.വലിയൊരു ചൂതാട്ടമാണ് നടക്കുന്നത്.സര്‍ക്കാര്‍ തന്നെ ഇതരത്തിലുള്ള ചൂതാട്ടതിന് കൂട് നില്‍ക്കുകയാണ്.വലിയൊരു മാഫിയ തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തക്കുന്നു.കുഴല്‍ പണമിടപാടുകാര്‍ വരെ വലിയ തോതില്‍ ഇത്തരത്തില്‍ ടിക്കറ്റുകള്‍ എടുക്കുന്നതായും പറയപ്പെടുന്നു.തൃശ്ശൂര്‍ ജില്ലയിലാണ് സെയിം നമ്പറിന് കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന് പറയുന്നുസെയിം നമ്പര്‍ ലോട്ടറി എടുത്ത് ആയിരങ്ങളാണ് പലര്‍ക്കും നഷ്ടമാക്കുന്നത്.ഇത് മൂലം വലിയ കടം കയറി ആത്മഹത്യയിലേക്ക് വരെ ജനങ്ങളെ എത്തുവാന്‍ സാധ്യതയേറി വരികയാണ്.
ജില്ലയില്‍ കഴിഞ്ഞ ദിവസം മരിച്ച ഒരു യുവാവ് ഇത്തരത്തില്‍ ലോട്ടറി ടിക്കറ്റെടുത്ത് കടം കയറി ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നുണ്ട്.ച.മറ്റു ജില്ലകളില്‍ നിന്ന് വരെ അതു കാരണം ഇവിടെ ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്നവര്‍ ധാരളമുണ്ട്.
ലോട്ടറി മാഫിയകളുടെ ഈ ചൂതാട്ടം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് സംഘ്(ബിഎംഎസ്)ചാലക്കുടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.ലോട്ടറിയുടെ പേരില്‍ നടക്കുന്ന ഈ ചൂതാട്ടം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
യോഗം ജില്ല ജനറല്‍ സെക്രട്ടറി ഗോപി കള്ളായി ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി എം.എസ്.സുനില്‍,കെ.എസ്.സതീഷ്,കെ.സി.മധു,ഷിജു,ആന്റു പുഷ്പഗിരി തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി പി.സി.കുട്ടുന്(പ്രസിഡന്റ്),അശോകന്.പി.കെ.(വൈസ് പ്രസിഡന്റ്),കെ.എസ്.സതീഷ് (സെക്രട്ടറി),വി.കെ.സഹദേവന്(ജോയിന്റ് സെക്രട്ടറി),കെ.ആര്,മധു(ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: