കോലഴി: അഞ്ച് കിലോ കഞ്ചാവുമായി നിരവധി ക്രമിനല്‍ കേസുകളില്‍പ്പെട്ട യുവാവിനെ കോലഴി എക്സൈസ് പോട്ടോരില്‍ നിന്ന് അറസ്റ്റ് ചെയ്തു.പോട്ടോര്‍ സ്വദേശി ഓന്ത് സജീവ് എന്ന് വിളിക്കുന്ന സജീവിനെയാണ് (42) എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര്.ദേവദാസന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്.
ജില്ലയിലെ ചെറുകിട വില്പനകാര്ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന മുഖ്യകണ്ണിയാണ് സജീവെന്ന് എക്സൈസ് സംഘം പറഞ്ഞു. കൊലപാതക ശ്രമം അടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ നാളുകളായി പോലീസും എക്സൈസും അന്വേഷിച്ചു വരികയായിരുന്നു. അന്തര്‍സംസ്ഥാന കഞ്ചാവുലോബിയുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. കോളജ് വിദ്യാര്‍ഥികളും സ്കൂള്‍ വിദ്യാര്‍ഥികളുമാണ് പ്രധാന ഇടപാടുകാര്‍. വിയ്യൂര്‍, പേരാമംഗലം, തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെകടര്‍ രാമദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍, സുരേഷ്കുമാര്‍, കൃഷ്ണപ്രസാദ്, മോഹനന്, ഡിക്സന് പോള്‍, സുധീര്‍ കുമാര്‍, ജോസ്, ഗോപന്, മോഹന്‍ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: