ന്യൂദല്‍ഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയ്ക്ക്(എഎംയു) ന്യൂനപക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ട് മന്മോഹന് സിങ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ നിവേദനം നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുകൂടാതെ എഎംയുവില്‍ മെഡിസിന് തുടങ്ങിയ വിഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം അനുവദിക്കണമെന്ന യുപിഎയുടെ നിര്‍ദ്ദേശവും മോദി സര്‍ക്കാര്‍ പിന്‍വലിച്ചു.
ന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുന്നതോടെ മുസ്ലിം സമുദായങ്ങള്‍ക്ക് ഇവിടെ നല്കി വരുന്ന സംവരണം പിന്നോക്ക വിഭാഗങ്ങള്‍ക്കും ലഭിക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കൊപ്പം എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചെങ്കിലും എഎംയു ഇതിനു തയ്യാറാല്ല. ഇതിനെ തുടര്‍ന്നാണ് ന്യൂനപക്ഷ പദവി പന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതോടെ മറ്റു സര്‍വ്വകലാശാലകളിലെപ്പോലെ പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സാധിക്കും.
ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടേയും ഹര്‍ജി ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2011ല്‍ ഇതിനും യുപിഎ ന്യൂനപക്ഷ പദവി നല്‍കിയിരുന്നു. എഎംയുവിന് ന്യൂനപക്ഷ പദവി നല്കുകയാണെങ്കില് മറ്റു സമുദായങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇവയ്ക്കു സാധിക്കില്ല.
ന്യൂനപക്ഷ പദവി നല്കുന്നതില് നിന്നും കേന്ദ്രം പിന്മാറിയതിനാല് ഇതുമായി ബന്ധപ്പെട്ട് എഎംയുവിന്റെ തീരുമാനം കൂടി പരിഗണിച്ചശേഷം സുപ്രീംകോടതി ഉത്തരവിറക്കുന്നതാവും. ഈമാസം പരിഗണിക്കാനിരിക്കുന്ന കേസ് ഭരണഘടനാബെഞ്ചിനു കൈമാറുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: