കൊച്ചി: സംസ്ഥാന സര്‍ക്കാറിന് 15 ശതമാനം ഓഹരി പങ്കാളിത്തമുള്ള കേരള ഗ്രാമീണ്‍ ബാങ്ക്, എല്ലാ പഞ്ചായത്തുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്. കേന്ദ്ര സര്‍ക്കാര്‍, കനറാ ബാങ്ക്, കേരള സര്‍ക്കാര്‍ എന്നിവയ്ക്ക് യഥാക്രമം 50:35:15 എന്ന അനുപാതത്തില്‍ ഉടമസ്ഥതയുള്ളതാണ് ഈ ബാങ്ക്.
കേരളത്തില്‍ ഉടനീളം 595 ശാഖകള്‍, 10 റീജിയണല്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ശക്തമായ ബാങ്കിംഗ് ശൃംഖലയാണ് ഗ്രാമീണ്‍ ബാങ്കിനുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം പുതുതായി 30 ശാഖകള്‍ കൂടി തുറന്നു. ബാങ്കിന്റെ മുഴുവന്‍ ശാഖകളും കോര്‍ ബാങ്കിംഗ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അനായാസം ഇടപാടുകള്‍ നടത്തുന്നതിന് 270 എടിഎമ്മുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ടാബ്ലറ്റ് ബാങ്കിങ് വരെയെത്തി നില്ക്കുന്ന ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ബാങ്കിന്റെ മൊത്തം ബിസിനസ്സ് 25,000 കോടിരൂപ കവിഞ്ഞു. കേരളത്തിലെ ബാങ്കുകളുടെ ശരാശരി വായ്പ നിക്ഷേപ അനുപാതം 70% ത്തില്‍ താഴെ ആയിരിക്കേ ബാങ്കിന്റേത് 94% മാണ്. രാജ്യത്തെ മൊത്തം ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന വായ്പാ-നിക്ഷേപ അനുപാതമാണിത്. സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ സംസ്ഥാനത്തിനകത്തുതന്നെ വായ്പയായി വിതരണം ചെയ്യാന്‍ സാധിച്ചു. നിക്ഷേപം 12,679 കോടിരൂപയായി വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: