ന്യൂദല്‍ഹി: കേരളത്തില്‍ ഒരാഴ്ചയ്ക്കകം കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ എല്‍.എസ് റാത്തോഡ്. രാജ്യത്താകമാനം മണ്‍സൂണ്‍ പ്രതീക്ഷിച്ച നിലയില്‍ ലഭിച്ചെന്നും റാത്തോഡ് പറഞ്ഞു.
ഗുജറാത്തിലും ആസാമിലും പകുതി മഴ മാത്രമാണ് ലഭിച്ചത്. മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കന്‍ മേഖലയില്‍ മുപ്പതു ശതമാനം മണ്‍സൂണ്‍ കുറഞ്ഞിട്ടുണ്ട്. ജൂലൈ മാസം അവസാനത്തോടെ ഈ പ്രദേശങ്ങളിലും മഴ ശക്തമാകും.
ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് രൂപപ്പെട്ട മര്ദ്ദത്തെതുടര്ന്നാണ് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ മഴമാറി ചൂടുകൂടാന്‍ കാരണമായത്. കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞത് ഇടുക്കി, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണെന്നും എല്‍.എസ് റാത്തോഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: