പയ്യന്നൂര്‍: പ്രതിഭാധനരായ സംഗീത വിദ്വാന്മാര് ചിട്ടപ്പെടുത്തിയ രാഗവഴികളിലൂടെ സഞ്ചരിച്ച് അനുവാചകരെ ആനന്ദസാഗരത്തിലാറാടിച്ചാണ് തുരീയം സംഗീതവേദിയിലെ രണ്ട് സന്ധ്യകള്‍ കടന്നുപോയത്. സംഗീതോത്സവത്തിന്റെ മുപ്പതാം ദിനത്തില്‍ രാമകൃഷ്ണമൂര്‍ത്തി നാട്ടഞ്ഞിയില് വര്ണ്ണംപാടി ആരംഭിച്ച സംഗീത മഴയില്‍ മായാമാളവ ഗൗളയില്‍ മേരു സമാന, പൂര്വ്വീകല്യാണിയില് ദേവദേവ ജഗദീശ്വര, കുന്തള വരാളിയില്‍ ഭോഗീന്ദ്ര ശായിനം, ഭൈരവിയില്‍ ബാലഗോപാല തുടങ്ങി നിരവധി കീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി. ചാരുലത രാമാനുജം (വയലിന്), മനോജ് ശിവ (മൃദംഗം) ജി.ഗുരുപ്രസന്ന (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കി.
മുപ്പത്തിയൊന്നം ദിനത്തില്‍ സംഗീതസദ്യയൊരുക്കിയത് ഗായത്രി വെങ്കിട്ടരാഘവനായിരുന്നു. നാട്ടയില്‍ വര്ണ്ണംചൊല്ലി ആരംഭിച്ച സംഗീത വിരുന്നില്‍ തുടര്‍ന്ന് ജനപ്രിയ രാഗങ്ങളായ കല്യാണിയിലും കമലാ മനോഹരിയിലും മോഹനത്തിലും തോടിയിലും ഖരഹരപ്രിയയിലും കര്‍ണ്ണാനന്ദ സംഗീതം ഒഴുകിയെത്തി
വാദന വൈഭവം കൊണ്ട് ചാരുലത രാമാനുജം വയലിനിലും മനോജ് ശിവ മൃദംഗത്തിലും ഗുരുപ്രസന്ന ഗഞ്ചിറയിലും ബാംഗ്ലൂര്‍ രാജശേഖരന് മുഖര് ശംഖിലും സദസ്സിന്റെ മനം കവര്‍ന്നു. മുപ്പത്തിരണ്ടാം ദിനമായ ഇന്ന് ഡോ.ആ ഭ ചൗരസ്യയും വിഭചൗരസ്യയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മായിക പ്രപഞ്ചമൊരുക്കും. ദേവേന്ദ്രദേശ്പാണ്ഡെ ഹാര്‍മോണിയത്തിലും പരാഗ് ഹിര്‍ വെ തബലയിലും താളമേളങ്ങള്‍ തീര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: